കൊല്‍ക്കത്ത
നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയുള്‍പ്പെടെ നിരവധി എംഎല്‍എമാരും നേതാക്കളും കൂറുമാറി ബിജെപിയിലേക്കെത്തി. മാള്‍ദ ജില്ലയിലെ ഹരിപൂര്‍ സീറ്റില്‍ മമത ബാനര്‍ജി തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സരള മുര്‍മുവാണ് കാലുമാറി ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പകരം പ്രദീപ് ബാങ്കയെ സ്ഥാനാര്‍ഥിയാക്കിയതായി മമത അറിയിച്ചു.
തൃണമൂല്‍ മാള്‍ദ ജില്ലാ കോര്‍ഡിനേറ്ററും ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന അംഹാന്‍ ഭണ്ഡാരി, തുടര്‍ച്ചയായി നാലുതവണ സിംഗൂര്‍ എംഎല്‍എയായിരുന്ന രബീന്ദ്രനാഥ് ഭട്ടാചര്യ, സത്ഗച്ചിയ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ സോണാലി ഗുഹ, ബസിര്‍ഘട്ട് എംഎല്‍എയും മുന്‍ ഫുട്ബോള്‍ താരവുമായ ദീപേന്ദു ബിശ്വാസ്, ഹൗറ ശിബ്പൂര്‍ എംഎല്‍എ ജട്ടു ലാഹിരി എന്നിവരാണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്ന മറ്റ് പ്രമുഖര്‍നേതാക്കള്‍ ഒന്നടങ്കം കൊഴിഞ്ഞുപോകുമ്ബോള്‍ മമതയുടെ അടിപതറുകയാണ്.
സിലിഗുരിയില്‍ മമതയുടെ റോഡ് ഷോ നടക്കവെയാണ് ഡാര്‍ജിലിങ് ജില്ലയിലെ പ്രധാന മൂന്നുനേതാക്കളായ നാന്റു പാള്‍, അമിയാന്‍ ഭാദുരി, രാജന്‍ മുഖിയ എന്നിവര്‍ തൃണമൂല്‍ വിട്ടത്. നേതാക്കളെ തഴഞ്ഞ്പുറത്തുനിന്നുള്ളവരെ ഇറക്കുമതി സ്ഥാനാര്‍ഥികളാക്കിയതിലും ഏകപക്ഷീയ തീരുമാനത്തിലും പ്രതിഷേധിച്ചാണ് പാര്‍ടി വിട്ടത്. തൃണമൂല്‍ ജില്ലാ വൈസ് പ്രസിഡന്റ് നാന്റു പാള്‍ സിലിഗുരിയില്‍ തൃണമൂലിന്റെ ഓം പ്രകാശ് മിശ്രയ്ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു. മിറിക്ക് ഹില്‍ പ്രസിഡന്റായ രാജന്‍ മുഖിയയും തൃണമൂല്‍ സ്ഥാനാര്‍ഥിയ്ക്കെതിരെ മത്സരിക്കുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു