ബം​ഗാളില്‍ വ്യാപക സംഘര്‍ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊല്‍ക്കത്ത> ഒന്നാംഘട്ട വോട്ടെടുപ്പിനിടെ ബം​ഗാളില് കേന്ദ്ര സേനയെ നോക്കുകുത്തിയാക്കി വ്യാപക അക്രമം അഴിച്ചുവിട്ട് തൃണമൂലും ബിജെപിയും. ഇടതുമുന്നണി സംയുക്ത മോര്‍ച്ച പ്രവര്‍ത്തകരെ ഇരുകൂട്ടരും ആക്രമിച്ചു. സിപിഐ എം സ്ഥാനാര്‍ഥിയും മുന്മന്ത്രിയുമായ സുശാന്ത ഘോഷ് തൃണമൂല് ആക്രമണത്തിന് ഇരയായി. ബൂത്തുപിടിത്തവും കള്ളവോട്ടും വ്യാപകമായി അരങ്ങേറി. 22 മണ്ഡലത്തിലെ അക്രമസംഭവങ്ങളില് 638 പരാതി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷന് നല്കി.

മെദിനിപുര്‍ ജില്ലയിലെ സാല്ബനിയില് വ്യാപകമായി ഇടതുമുന്നണി ഏജന്റുമാരെ ഇറക്കി വിട്ടതിനെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയപ്പോഴാണ് സുശാന്ത ഘോഷിനെതിരെ ആക്രമണം. കാറ് അടിച്ചുതകര്‍ത്തു. ഇത് ചിത്രീകരിച്ച ഏബിപി ചാനല് പ്രവര്‍ത്തകര്ക്കും മര്ദനമേറ്റു. ജനാധിപത്യത്തിന് നേരായ ആക്രമണമാണിതെന്നും മമതയുടെ ജംഗിള്‍രാജ് തുടരുകയാണെന്നും ഘോഷ് പറഞ്ഞു. സംഭവത്തില് മൂന്നുപേരെ അറസ്റ്റുചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. പട്ടാഷ്പുര്‍ മണ്ഡലത്തിലെ ഭഗവാന്‍പുരില് തൃണമൂല്–-ബിജെപി ഏറ്റുമുട്ടലില് മൂന്ന് പൊലീസ് ഓഫീസര്മാര് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞു. ബിജെപി നേതാവ് സുഖേന്ദു അധികാരിയുടെ സഹോദരന്‍ ദിവ്യേന്ദു അധികാരിയെ തൃണമൂലുകാര്‍ ആക്രമിച്ചു. കാറ് അടിച്ചുതകര്‍ത്തു.സാല്ബനി, നയാഗ്രാം, ഗോപിവല്ലഭ്പുര്‍, കണ്‍ടായി, കേശിയാരി, പട്ടാഷ്പുര്‍, ബലരാംപുര്‍, റാണിബന്ദ്, ഖേജുരി എന്നിവിടങ്ങളില് വ്യാപക അക്രമമുണ്ടായി. ഖേജുരിയിലെ ബൂത്തുകളിലും സിപിഐ എം ഏജന്റുമാരെ പ്രവേശിപ്പിച്ചില്ല. കേശിയാരി മണ്ഡലത്തില് വോട്ടെടുപ്പിന് തൊട്ടുമുമ്ബുണ്ടായ സംഘര്ഷത്തില് ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. പിന്നീട് സമീപത്തുനിന്ന് ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി.

തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോട്ട് തേടി. ബന്ദവാന്‍ വന മേഖലയില് തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള വാഹനം കത്തിനശിച്ചു. മാവോയിസ്റ്റുകളാണ് പിന്നിലെന്ന് സംശയിക്കുന്നു. ബൂത്തുകളില് സംസ്ഥാന പൊലീസ് കടക്കരുതെന്ന തെരഞ്ഞടുപ്പ് കമീഷന്റെ നിര്‍ദേശം ലംഘിക്കപ്പെട്ടു. പലയിടത്തും പൊലീസ് ബൂത്തിനുള്ളില് കടന്ന് തൃണമൂലിനായി വിടുവേലചെയ്തു. വോട്ടെടുപ്പിന്റെ തലേന്ന് കൊല്ക്കത്തിയില് രണ്ടിടത്തായി 46 ബോംബ് കണ്ടെടുത്തു. നന്ദിഗ്രാമില് തൃണമൂലില്നിന്ന് ബിജെപിയിലേക്ക് ചാടിയ പ്രളയ പോളിനോട് സുഖേന്ദുവിനെ നേരിടാന്‍ മമത സഹായം അഭ്യര്ഥിക്കുന്നതിന്റെ വീഡിയോ പുറത്തായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha