കോഴിക്കോട്: വാക്സീന് ക്ഷാമം രൂക്ഷമാകുന്നു .പുതിയ ബാച്ച് എത്തിയില്ലെങ്കില്‍ നാളെ സംസ്ഥാനത്ത് പലയിടത്തും വാക്സിനേഷന് പൂര്‍ണമായി മുടങ്ങും. ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി തെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വാക്സീന് നല്‍കുന്നത്. വിവിധ ആശുപത്രികളിലെത്തിയ 60 വയസ്സിന് മുകളില്‍ പ്രായമുള്ള നിരവധി പേര് വാക്സീന് കിട്ടാതെ മടങ്ങിപ്പോയത്.
തെരഞ്ഞെടുപ്പിന് മുന്‍പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഡോസ് വാക്സീന് നല്‍കേണ്ടതുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സീന് നല്കിയാല് ജില്ലയില്‍ നിലവിലുള്ള സ്റ്റോക്ക് മതിയാകാതെ വരും.കോഴിക്കോട് ജില്ലയില്‍ നിലവില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്കാന് മാത്രമേ തികയൂ എന്ന് ജില്ല വാക്സീന് ഓഫീസര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വാക്സീന് എത്തിയില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ ജില്ലയില്‍ വാക്സീനേഷന് പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടി വരും. കോഴിക്കോട് ജില്ലയില്‍ 91 സര്‍ക്കാര്‍ ആശുപത്രികളിലാണ് വാക്സീനേഷന് നടക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന് നല്‍കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ വാക്സിനേഷന് സൗകര്യമുള്ള 20 സ്വകാര്യ ആശുപത്രികളിലും നല്‍കേണ്ടവരുടെ എണ്ണം നാലിലൊന്നായി കുറച്ചു.
നേരത്തെ 400 പേര്‍ക്ക് നല്‍കിയിരുന്ന ആശുപത്രികളില്‍ നിലവില്‍ 100ല്‍ തഴെ പേര്‍ക്ക് മാത്രമാണ് വാക്സീന് നല്‍കുന്നത്. മറ്റ് ജില്ലകളിലും സമാന അവസ്ഥയാണ്. ജില്ലയില്‍ സ്പോട്ട് രജിസ്ട്രേഷന് നിര്‍ത്തി വച്ചിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു