തിരുവനന്തപുരം: ജയസാധ്യതയുള്ള സീറ്റുകളിലേറെയും ഇഷ്ടക്കാര്‍ക്ക് നല്‍കിയെന്നും വിജയസാധ്യതയുള്ളവരെ വെട്ടിനിരത്തിയെന്നുമുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംസ്ഥാന ബി.ജെ.പി വിഷമവൃത്തത്തില്‍. ആര്.എസ്.എസ് സൈദ്ധാന്തിക പ്രമുഖന് ആര്. ബാലശങ്കര്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ആരോപണങ്ങള്‍ പല മണ്ഡലങ്ങളിലെയും വിജയസാധ്യത ഇല്ലാതാക്കിയെന്നും ഗ്രൂപ് തര്‍ക്കം കൂടുതല്‍ ശക്തമാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമാണ് തങ്ങളുടെ താല്പര്യങ്ങള്ക്കനുസൃതമായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന ആക്ഷേപമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.
നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസിനും എം.ടി. രമേശിന് കോഴിക്കോട് നോര്‍ത്തും നല്കിയതൊഴിച്ചാല് മറ്റ് എ പ്ലസ് മണ്ഡലങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തിനൊപ്പം നിലകൊള്ളുന്നവര്‍ക്കാണ് നല്‍കിയത്. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ദേശീയ നിര്‍വാഹക സമിതിയംഗമായ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ പരമാവധി ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വത്തിെന്റ ഇടപെടലാണ് ഇപ്പോഴും അവരുടെ പേര് സജീവമാക്കി നിര്‍ത്തിയിരിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിക്കുന്നു.
വിജയത്തിനല്ല മറിച്ച് വ്യക്തിതാല്പര്യങ്ങള്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് നടന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതിന് പുറമെയാണ് ഇരുമുന്നണികളുമായി ധാരണയുണ്ടാക്കിയുള്ള സ്ഥാനാര്‍ഥികളെയാണ് മത്സരരംഗത്തിറക്കിയതെന്ന ആക്ഷേപം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരുത്തരെ മത്സരിപ്പിച്ചില്ല, പല മണ്ഡലം കമ്മിറ്റികളുടെയും ശിപാര്‍ശകള്‍ അവഗണിച്ചു, സംസ്ഥാന നേതൃത്വത്തെ എതിര്‍ക്കുന്നവരെയെല്ലാം ഒതുക്കുന്നു തുടങ്ങിയ ആരോപണങ്ങളും പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഉയരുന്നു. എന്നാല്‍ വിജയസാധ്യത മാത്രം പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും ബാലശങ്കര്‍ ഉള്‍പ്പെടെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെല്ലാം സീറ്റ് കിട്ടാത്തതിലുള്ള വിഷമം മാത്രമാണെന്നുമാണ് നേതൃത്വത്തിെന്റ ഒൗദ്യോഗിക വിശദീകരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു