ആ രഹസ്യം എന്നോടൊപ്പം ഇല്ലാതാകും! റോബിന്‍സണ്‍ യാത്രയായത് ആ വലിയ രഹസ്യം പറയാതെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



1983ലെ ഒരു പകല്‍ ബ്രിട്ടന്‍ ഉണര്‍ന്നതു നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ കൊള്ളയുടെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഹീത്രൂവിലെ വേര്‍ഹൗസില്‍നിന്നു സ്വര്‍ണവും രത്നങ്ങളും പണവും മോഷണം പോയി. കേണല്‍ എന്നു വിളിപ്പേരുള്ള ബ്രയാന്‍ റോബിന്‍സണ്‍ ആയിരുന്നു കൊള്ളയുടെ സൂത്രധാരന്‍.

ബ്രിട്ടന്‍ കണ്ട ഏറ്റവും തന്ത്രശാലിയായ മോഷ്ടാവാണ് റോബിന്‍സണ്‍ എന്ന് അയാളുടെ കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. ആരു കേട്ടാലും മിഴിച്ചുപോകുന്നത്ര പണവും സ്വര്‍ണവുമൊക്കെയാണു റോബിന്‍സണ്‍ കവര്‍ന്നിട്ടുള്ളത്.എന്നാല്‍, ബഹുഭൂരിപക്ഷം കേസുകളിലും തെളിവുകളില്ലെന്ന കാരണത്താല്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടു.

ഹീത്രൂവിലെ മോഷണത്തില്‍ കവര്‍ന്ന സ്വര്‍ണവും രത്നങ്ങളും ഇന്നത്തെ വില പ്രകാരം കണക്കാക്കിയാല്‍ ഏകദേശം നൂറു മില്ല്യണ്‍ പൗണ്ടോളം വരും. റോബിന്‍സണ്‍ ഒളിപ്പിച്ച സ്വര്‍ണം കൈക്കലാക്കാനായി ബ്രിട്ടനിലെ വന്പന്‍ അധോലോക നായകന്മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല പല ഗ്യാംഗുകളിലെ എട്ടു പേര്‍ ശ്രമങ്ങള്‍ക്കിടയില്‍ കൊല്ലപ്പെടുകയും ചെയ്തു.

കുടുക്കിയ മൊഴി

ഏതു കള്ളവും ഒരുനാള്‍ പിടിക്കപ്പെടും എന്നു പറയുന്നതുപോലെ ഈ കള്ളനും ഒടുവില്‍ പോലീസിന്‍റെ വലയില്‍ കുടുങ്ങി. വെയര്‍ഹൗസിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അടുത്ത ബന്ധു ടോണി ബ്ലാക്കിന്‍റെ സഹായത്തോടെയാണു റോബിന്‍സണ്‍ കവര്‍ച്ച നടത്തിയത്. എന്നാല്‍, പിടിക്കപ്പെടുമെന്നായപ്പോള്‍ ടോണി കുറ്റം ഏറ്റുപറഞ്ഞു മാപ്പുസാക്ഷിയായി.

അങ്ങനെ റോബന്‍സണിനെയും സഹായി മിക്കി മക്കോവിയെയും 25 വര്‍ഷത്തെ കഠിന തടവിനു കോടതി ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ റോബിന്‍സനെ കാത്തു നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീടൊരു അഭയകേന്ദ്രത്തില്‍ അഭയം.
ഒന്നുമില്ലാതെ മടക്കം

കഴിഞ്ഞ ഫെബ്രുവരി 28ന് പിറന്നാള്‍ ദിവസം, സൗത്ത് ഈസ്റ്റ് ലണ്ടനിലെ അഭയകേന്ദ്രത്തില്‍ റോബിന്‍സണ്‍ ജീവിതത്തോടു വിട പറയുന്പോള്‍ ഒരു രൂപ പോലും അ‍യാള്‍ക്കു സ്വന്തമായി ഉണ്ടായിരുന്നില്ല. വിശ്വസ്തര്‍ എന്നു റോബിന്‍സണ്‍ കരുതിയിരുന്നവര്‍ തന്നെയാണ് അയാള്‍ മോഷണത്തിലൂടെ സ്വരൂപിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം കൈക്കലാക്കിയതെന്നു പറയപ്പെടുന്നു.

റോബിന്‍സണ്‍ മോഷ്ടിച്ചതില്‍ വലിയൊരു പങ്ക് സ്വര്‍ണം എവിടെയാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മോഷണ മുതല്‍ എവിടെയാണെന്നോ ഇത്ര വിദഗ്ധമായി എങ്ങനെയാണ് മോഷണങ്ങള്‍ ആസൂത്രണം ചെയ്തതെന്നോ ആരോടും പറയാതെ റോബിന്‍സണ്‍ യാത്രയായി. ദൃശ്യം സിനിമയില്‍ മൃതദേഹം ജോര്‍ജ്കുട്ടി എവിടെയാണ് മറവു ചെയ്തതെന്ന ചോദ്യം സര്‍പ്രൈസ് ആയപോലെയാണ് റോബിന്‍സണ്‍ നടത്തിയ കൊടും കൊള്ളകളും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha