എടൂര്‍: പേരാവൂര്‍ നിയമസഭാമണ്ഡലത്തിലെ മുണ്ടയാംപറമ്ബില് സിപിഎം അനുഭാവിയായ ബിഎല്‍ഒയും പ്രിസൈഡിംഗ് ഉദ്യോഗസ്ഥനും റിട്ടേണിംഗ് ഉദ്യോഗസ്ഥരും സംഘടിതമായി തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ്, കെപിസിസി സെക്രട്ടറി ചന്ദ്രന് തില്ലങ്കേരി, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്ബള്ളിക്കുന്നേല്‍, ജെയ്സണ്‍ തോമസ്, മനോജ് എം.കണ്ടത്തില്‍, മിനി വിശ്വനാഥന് എന്നിവര്‍ നേരിട്ടെത്തി തപാല്‍ വോട്ടിംഗ് അട്ടിമറിക്കാനുള്ള നീക്കം തടയുകയായിരുന്നു.
വോട്ടിംഗിനായി എത്തിയ സംഘത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ കാമറാമാനും മാത്രമാണ് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസര്‍മാരില്‍ ഒരാളുടെ ഐഡന്റിറ്റി കാര്‍ഡില്‍ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഐഡന്റിറ്റി കാര്‍ഡില്‍ പേരോ ഫോട്ടോയോ ഉണ്ടായിരുന്നില്ല എന്നതും തപാല്‍ വോട്ടിംഗില്‍ ക്രമക്കേട് നടത്താന്‍ ശ്രമിച്ചുവെന്നതിന്റെ തെളിവായി യുഡിഎഫ് ഉന്നയിച്ചു. എല്ലാ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരെ അറിയിച്ചതിനുശേഷം തപാല്‍ വോട്ട് ചെയ്യുവാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു