ബ്രിട്ടനെ മുള്‍മുനയിലാക്കി സ്കൂള്‍ കുട്ടികളുടെ പറക്കുംതളിക ചിത്രം; പിടി വിടാതെ പ്രതിരോധ മന്ത്രാലയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലണ്ടന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഒരു പറ്റം സ്കൂള്‍ വിദ്യാര്‍ഥികള്‍ മൈതാനത്ത് കളിക്കുന്നതിനിടെ കണ്ട കാഴ്ച ക്രയോണുകളില്‍ ജീവനെടുത്തപ്പോള്‍ ശരിക്കും ഞെട്ടിയത് ബ്രിട്ടനും ഒപ്പം ലോകവും. ചെഷയറിലെ മാക്ക്ള്‍സ്ഫീല്‍ഡില്‍ അപ്റ്റണ്‍ പ്രയറി സ്കൂളിലാണ് 1977ല്‍ അത്യപൂര്‍വ ദൃശ്യവിരുന്ന് കുട്ടികള്‍ക്ക് ഭീതിയും ഒപ്പം കൗതുകവും നല്‍കിയത്.

അന്യഗ്രഹ ജീവികളുടെതെന്ന് കരുതുന്ന പറക്കുംതളിക കണ്ടുവെന്ന് അധ്യാപകര്‍ക്കുമുന്നില്‍ വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി പറയുന്നതോടെയായിരുന്നു തുടക്കം. ഉച്ചഭക്ഷണ ഇടവേളയില്‍ മരങ്ങള്‍ക്ക് തൊട്ടുമുകളില്‍ ഏതോ ബഹിരാകാശ പേടകം വന്ന് വട്ടംപറന്ന് മടങ്ങുകയായിരുന്നുവത്രെ.വിശ്വസിക്കാനാവാതെ കുട്ടികളെ പല സംഘങ്ങളായി മാറ്റിനിര്‍ത്തി അവര്‍ കണ്ടത് ചിത്രത്തില്‍ പകര്‍ത്താന്‍ അധ്യാപകന്‍ പറഞ്ഞു. എല്ലാവരും വരച്ച്‌ പൂര്‍ത്തിയായ ചിത്രങ്ങള്‍ ഒന്നിച്ച്‌ കണ്ടപ്പോള്‍ അധ്യാപകരുംാ ഞെട്ടി. എല്ലാവരുടെ ചിത്രങ്ങളും ഏകദേശം ഒരുപോലെ.

യഥാര്‍ഥത്തില്‍ എന്തോ സംഭവിച്ചുവെന്ന് തോന്നല്‍ വന്നതോടെ ചിത്രങ്ങള്‍ പൊലീസിന് കൈമാറി. അവര്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ അന്യഗ്രഹ ജീവി പഠന വിഭാഗത്തിനും. കേസ് ഏറ്റെടുത്ത് മന്ത്രാലയം അന്വേഷിച്ചുവെങ്കിലും കാര്യമായ തീര്‍പുണ്ടായില്ല. 'കളിമുറ്റത്തെ അടുത്ത കാഴ്ചകള്‍' എന്ന പേരില്‍ ഈ കേസ് പിന്നീട് അറിയപ്പെട്ടു.

2009ല്‍ ഷെഫീല്‍ഡ് ഹാലം യൂനിവേഴ്സിറ്റിയിലെ ഡോ. ഡേവിഡ് ക്ലാര്‍ക് ഈ ചിത്രങ്ങള്‍ പിന്നീട് ഒരു പുസ്തകത്തിലും ഉപയോഗിച്ചു.

പതിറ്റാണ്ടുകള്‍ പലത് പിന്നിട്ടുവെങ്കിലും 1977ല്‍ കുട്ടികള്‍ കണ്ട കാഴ്ച എന്താകുമെന്ന തീരാത്ത ആകാംക്ഷയിലാണ് ബ്രിട്ടന്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha