ഇരിട്ടി:കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ സുരക്ഷയുള്‍പ്പടെ വന്‍ പരാജയമാണ്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സംസ്ഥാനത്തെ യു.ഡിഎഫിന്റെ 19 എം.പി.മാരും പാര്‍ലിമെന്റില്‍ നടക്കുന്ന സുപ്രധാനമായ ചര്‍ച്ചകളിലോ മറ്റോ പങ്കെടുക്കാതെ ഒളിച്ചുകളിക്കുകയാണ്..സി.എ.എ വിരുദ്ധ ബില്‍ ചര്‍ച്ചയില്‍ പോലും ലീഗുള്‍പ്പടെ എടുത്തത് മൃദുവായ നിലപാടാണ്. കേരളത്തില്‍ യു.ഡി. എഫ് ബി.ജെ.പി.യുമായി സംബന്ധം തുടരുകയാണെന്നും ഇതിനെതിരെ ഇടതു കക്ഷികളെ ശക്തിപ്പെടുത്തണമെന്നും സുഭാഷിണി അലി പറഞ്ഞു.എല്‍. ഡി. എഫ്. പുന്നാട് ലോക്കല്‍ തെരെഞ്ഞെടുപ്പ് റാലി ഉളിയില്‍ ടൗണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.കെ.പി. പത്മനാഭന്‍ അധ്യക്ഷനായി.സി.പി.ഐ നേതാവ് സി. എന്‍. ചന്ദ്രന്‍ , പി. ഹരീന്ദ്രന്‍, എന്‍. സുകന്യ, ബിനോയ് കുര്യന്‍, കെ.ശ്രീധരന്‍, കെ.മുഹമ്മദലി, പി.പി. ഉസ്മാന്‍, നഗരസഭാ അധ്യക്ഷ കെ.ശ്രീമതി എന്നിവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു