ആലക്കോട്: മലയോരത്തെ പുഴകളില്‍ നിന്ന് ജലചൂഷണം വ്യാപകമാകുന്നു. പുഴകളില്‍ നിന്ന് മോട്ടോര്‍ വച്ച് ടാങ്കറിലും മറ്റുമായി വലിയ തോതില്‍ വെള്ളം ശേഖരിച്ചു കടത്തിക്കൊണ്ടുപോകുകയാണ്. നിര്‍മാണ മേഖലയിലേക്കാണ് ഇത്തരത്തില്‍ വെള്ളം കടത്തുന്നത്. ചാണോക്കുണ്ട്, ചപ്പാരപ്പടവ്, കരുവഞ്ചാല്‍ പുഴകള്‍ കേന്ദ്രീകരിച്ചാണ് ജലചൂഷണം കൂടുതലും. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ കടത്തിക്കൊണ്ടുപോകുന്നത്. പുഴയിലെ ജലത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ആശങ്കയിലായത്.വേനല്‍ കടുത്തതോടെ പുഴകള്‍ വറ്റിവരണ്ട നിലയിലാണ്. അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു