കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മഹിളാ സംഗമം നടത്തി. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്ലാലിന്റെ സഹോദരി അമൃതയും പങ്കെടുത്തു. കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ ഇരുവരും ആദ്യമായാണ് പങ്കെടുക്കുന്നത്. ത്രിവര്‍ണ പതാക കൈയിലേന്തിയതിനാണ് രാഷ്ട്രീയ എതിരാളികള്‍ തങ്ങളുടെ സഹോദരങ്ങളെ ഇല്ലാതാക്കിയതെന്നും ഇനിയൊരാങ്ങളമാരുടെയും ജീവന് അപഹരിക്കപ്പെടാതിരിക്കാന്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കണമെന്നും ഇരുവരും പറഞ്ഞു.എന്റെ അച്ഛന് ഇടത്പക്ഷ ചിന്താഗതിക്കാരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്റെ ജേഷ്ഠന് ത്രിവര്‍ണപാതകയാണ് കൈയില്‍പിടിച്ചത്. അതുകൊണ്ടാണ് എന്റെ ജ്യേഷ്ഠന്റ ജീവന് അവരെടുത്തതെന്ന് കൃഷ്ണ പ്രിയ പറഞ്ഞു.
അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് ശരത്ലാലിന്റെ സഹോദരി അമൃത പറഞ്ഞു. തങ്ങളുടെ സഹോദരങ്ങളായ ചെറുപ്പക്കാര്‍ മാത്രമല്ല. ഷുഹൈബിന്റെയും ഷുക്കൂറുള്‍പ്പെടെയുള്ളവരുടെ ചോര വീണ മണ്ണില്‍ ഇനിയും ചെറുപ്പക്കാര്‍ മരിച്ച് വീഴാതിരിക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തിന്റെ പടിയിലേക്ക് കയറിവരരുതെന്നും അമൃത പറഞ്ഞു. സംഗമം എഐസിസി അംഗവും മുന്‍ മേയറുമായി സുമാ ബാലകൃഷ്ണ്‍ ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി. സീനത്ത് അധ്യക്ഷത വഹിച്ചു. എഐസിസി മാധ്യമ വക്താവ് ഡോ. ഷമാമുഹമ്മദ്,ഡപ്യൂട്ടി മേയര്‍ കെ.
ഷബീന, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ടി. ഗിരിജ, എം.സി. ശ്രീജ, ശ്രീജ മഠത്തില്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി. മാധവന്, കെഎസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ,കെ.കെ രതി എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു