മാഹി:നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മാഹിയുടെ ഭാഗമായ മൂലക്കടവ് അതിര്‍ത്തിയില്‍ താത്കാലിക ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന ശക്തമാക്കി. കോപ്പാലം,മാക്കുനി ഭാഗത്ത് താത്കാലികമായി സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിലാണ് വാഹന പരിശോധന നടത്തുന്നത്. മൂലക്കടവ് പരിസരത്ത് 14 മദ്യശാലകളും, അഞ്ച് പെട്രോള്‍ പമ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിയും വരെ മാഹി മേഖലയിലെ പെട്രോള്‍ പമ്ബുകളില്‍ നിന്ന് കുപ്പിയിലും കന്നാസിലും ഇന്ധനം നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.കന്നാസുമായി എത്തുന്നവരെ അതിര്‍ത്തിയില്‍ നിന്ന് തന്നെ അധികൃതര്‍ മടക്കി അയക്കുകയാണ്. ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി സേനയും ,മാഹി പോലീസും, മറ്റു ഉദ്യോസ്ഥരുമടങ്ങുന്ന സംഘമാണ് 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നത്. ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. മാഹി ദേശീയപാതയിലെ പൂഴിത്തലയിലും, മാഹിപ്പാലത്തിലും, പള്ളുരിലെ അതിര്‍ത്തിയായ ഗ്രാമത്തിയിലും പാറാലിലും സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന നടത്തുന്നുണ്ട്. ഡ്യൂട്ടിയ്ക്കെത്തിയ ഇന്‍ഡോ-ടിബറ്റന്‍ സേന മാഹി മേഖലയില്‍ റൂട്ട് മാര്‍ച്ചും നടത്തുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു