ഒരു വര്‍ഷം മുമ്ബ് കൊറോണ വന്നപ്പോള്‍, ആര്‍ക്കും ഒന്നിനെക്കുറിച്ചും ഒരു എത്തും പിടിയുമുണ്ടായിരുന്നില്ല. േഡാക്ടര്മാര്ക്കാവെട്ട, ഏത് മരുന്ന് എത്ര ഡോസില്‍ കൊടുക്കണം എന്നതിനെക്കുറിച്ചും വ്യക്തത ഉണ്ടായിരുന്നില്ല. ഒാരോ മരുന്നും മാറിമാറിക്കൊടുത്തും ഡോസ് മാറ്റിയുമൊക്കെയായിരുന്നു പരീക്ഷണങ്ങള്‍. ഇപ്പോള്‍, തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഏതാണ്ട് ഇതേ അവസ്ഥയിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍.
ഏതു വിഷയം ഇട്ടാലാണ് ജനത്തിന് ഏശുക എന്നും വോട്ടായി മാറുകയെന്നും അറിയാതെ, ദിവസവും ഓരോേരാ വിഷയങ്ങള്‍ മാറ്റിമാറ്റി ജനങ്ങള്‍ക്കുമേല്‍ പരീക്ഷിക്കുകയാണ് അവര്‍.എന്നാല്‍, ഒന്നു രണ്ടു ദിവസത്തെ 'എഫക്ടി'നു ശേഷം ജനം പഴയ പടിയിലാവുന്നതാണ് കാണുന്നത്. അതോടെ, അടുത്ത ഇനത്തില്‍ പിടിക്കും. ഇത്തരത്തില്‍, തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞ് ഇറക്കിയ െഎറ്റങ്ങള്ക്ക് കൈയും കണക്കുമില്ല. അതോടൊപ്പം, പുറത്തിറക്കണ്ട എന്നു കരുതി സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന ചിലത് ചിലരുടെ കൈയിലിരിപ്പില്‍, പുറത്തുപോയി, പുലിവാലാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറെ പെട്ടുപോയത് ഇടതു മുന്നണിയുമാണ്.
ശബരിമലയില്‍ െതാടാതെ തുടക്കം
പിണറായി വിജയെന്റ വ്യക്തിപ്രഭാവം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ഉൗന്നി, വിവാദ വിഷയങ്ങളില്‍ പിടിക്കാതെ ഏപ്രില്‍ ആറ് കടക്കുക എന്നതായിരുന്നു ഇടതുമുന്നണിയുടെ നയം. എന്നാല്‍, കടകംപള്ളി സുരേന്ദ്രന് ശബരിമല സംഭവത്തില്‍ നടത്തിയ ഖേദപ്രകടനം, എല്‍.ഡി.എഫിന് മലയിറങ്ങിയ പുലിയുടെ വാലില്‍ പിടിച്ചതുപോലെയായി. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ആചാരം ലംഘിച്ചാല്‍, ശിക്ഷവരെ പ്രഖ്യാപിച്ചിട്ടുപോലും ഒരക്ഷരം മിണ്ടാതിരുന്നവരാണ് അവര്‍. എന്നാല്‍, കടകംപള്ളി വെടിപൊട്ടിച്ചതോടെ അഖിലേന്ത്യ സെക്രട്ടറിക്കും പിണറായിക്കും കാനത്തിനും വരെ പ്രതികരിക്കേണ്ടി വന്നു. അതില്‍ പിടിച്ച പിടി, സുരേന്ദ്രന് തൊട്ട് സുകുമാരന്‍ നായരുവരെ ഇതുവരെ വിട്ടിട്ടുമില്ല.
ചൂടുപിടിപ്പിച്ച് ആഴക്കടല്‍, എരിഞ്ഞടങ്ങി സ്വപ്നയുടെ മൊഴി
ആഴക്കടല്‍ വിവാദത്തോടെയാണ് രംഗം ചൂടുപിടിക്കുന്നത്. ധാരണാപത്രം റദ്ദാക്കിയിട്ടും വിഷയം മുങ്ങിയും പൊങ്ങിയും ഇപ്പോഴും സജീവം തന്നെ. വിവാദ കമ്ബനി ഡയറക്ടര്‍, മന്ത്രിക്കെതിരെ കുണ്ടറയില്‍ മത്സരിക്കുന്നതില്‍ വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് പഞ്ചായത്തംഗമാണ് അദ്ദേഹത്തെ പിന്തുണച്ചിരിക്കുന്നവരില് ഒരാള്‍. അതില്‍ 'ദല്ലാളു'ടെയും 'മഹാെന്'യും ഗൂഢാലോചന കണ്ടെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ആഴക്കടല്‍ ധാരണപത്രത്തിനെതിരെ കൊല്ലം രൂപതാ മെത്രാന് ഇടയലേഖനം ഇറക്കിയത് ചോദ്യംചെയ്ത് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ രൂപത വീണ്ടും രംഗത്തുവന്നു.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പെങ്കന്ന സ്വപ്നയുടെ രഹസ്യമൊഴി ആദ്യ ദിവസം ഒന്നു എരിഞ്ഞു നിന്നെങ്കിലും പെെട്ടന്ന് തന്നെ അടങ്ങി. തുടര്‍ന്നായിരുന്നു കോടിയേരിയുടെ ഭാര്യക്കുള്ള ഇ.ഡി നോട്ടിസ്. കൊടുത്തെന്ന് അവരും കിട്ടിയില്ലെന്ന് വിനോദിനിയും പറഞ്ഞ് വായുവില്‍തന്നെ നില്‍ക്കുകയാണ് ആ നോട്ടിസ്. ഇതിനിടെ സ്പീക്കര്‍ക്കെതിരെ വീണ്ടും വന്നു മൊഴി.
കളം പിടിച്ച് വ്യാജ വോട്ട്
പിന്നീടെത്തിയ വ്യാജവോട്ടാണ് ഇപ്പോള്‍ കളം പിടിച്ചിരിക്കുന്നത്. അതിപ്പോള്‍ ൈഹകോടതിയിലേക്ക് പോവുകയാണ്. വീണ്ടും സോളാറിെന്റ രംഗപ്രവേശവും കണ്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി മൊട്ടയടി ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍, പത്രിക തള്ളിപ്പോകല്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകള്‍, ബാലശങ്കറിെന്റ ഡീല്‍ തുടങ്ങിയവ ഇടക്കു വന്ന് രംഗം കൊഴുപ്പിക്കുന്നുമുണ്ട്. ഇത്തരത്തില്‍ കടലുപോലെ വിഷയങ്ങള്‍, ദിനംപ്രതി മാറിമറിഞ്ഞ് രംഗം കലക്കുന്നുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ ഇതിെന്റ തുടര്‍ ചലനങ്ങളോ അതല്ലെങ്കില്‍ പുതിയ കണ്ടെത്തലുകളോ വരാം. ഇതില്‍ ജനത്തിന് ഏശിയത് ഏതെന്ന് തെളിഞ്ഞു വരാന്‍ വോെട്ടണ്ണും വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. മലയാളി പ്രവചനാതീതനാവുന്ന ഇൗ കാലത്ത് ഒരുപക്ഷേ, കരുതുന്നതൊന്നുമാവില്ല അന്ന് സംഭവിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു