കാസര്‍ഗോഡ് മണ്ഡലത്തില്‍ ചിഹ്നങ്ങളുടെ വലിപ്പത്തില്‍ വ്യത്യാസം; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നിര്‍ത്തിവച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസര്‍ഗോഡ്: ചിഹ്നങ്ങളുടെ വലിപ്പത്തില്‍ വ്യത്യാസമുണ്ടെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥി പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നിര്‍ത്തിവച്ചു. വോട്ടിംഗ് യന്ത്രങ്ങളില്‍ യുഡിഎഫിന്‍റെ ഏണി ചിഹ്നം ബിജെപിയുടെ താമര ചിഹ്നത്തേക്കാള്‍ താരതമ്യേന ചെറുതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു പരാതി.

കാസര്‍ഗോഡ് ഗവ. കോളജിലെ വിതരണകേന്ദ്രത്തില്‍വച്ച്‌ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് വലിപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്.ഇതേത്തുടര്‍ന്ന് യുഡിഎഫ് പ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വിവരമറിഞ്ഞ് സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. ഏണി ചിഹ്നം പൊതുവേ ചെറുതായതിനാല്‍ വലിപ്പം തോന്നിക്കുന്നതിനായി ഷാഡോ കൊടുക്കാറുണ്ടെന്നും ഇത്തവണ അതു നല്‍കാത്തതാണ് പ്രശ്നമായതെന്നും സ്ഥാനാര്‍ഥിയും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ടോര്‍ച്ച്‌ ചിഹ്നം പ്രത്യക്ഷത്തില്‍ ഏണിയോട് സാദൃശ്യം തോന്നിക്കുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നതെന്നും അവര്‍ പരാതിപ്പെട്ടു. താമര ചിഹ്നം വലുതായാണ് കാണിച്ചിരിക്കുന്നതെന്ന പരാതിയുമായി എല്‍ഡിഎഫ് പ്രതിനിധികളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് കമ്മീഷനിംഗ് തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചതിനുശേഷം പുനരാരംഭിക്കാനാണ് ധാരണ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha