കോവിഡ് വാക്‌സിനേഷന്‍ ഇന്നുമുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണം ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും സേനാംഗങ്ങള്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. വിവിധ പ്രാഥമിക/ സാമൂഹിക/ കുടുംബാരോഗ്യ/നഗരാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളിലുമായി 86 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്ബ് ഐഎംഎ ഹാളില്‍ വച്ചും ഇന്ന് വാക്‌സിന്‍ വിതരണം നടത്തും.ഇതില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കുന്നുള്ളൂ. കൂടാതെ ഒന്‍പത് സ്വകാര്യ ആശുപത്രികളും കോവിഡ് വാക്‌സിനേഷന്‍ സെന്‍ററുകളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമെ, അനാമയ ആശു പത്രി (പയ്യന്നൂര്‍), സഭാ ആശു പത്രി (പയ്യന്നൂര്‍), സഹകരണ ആശുപത്രി (തലശേരി), ശ്രീചന്ദ് ആശുപത്രി (കണ്ണൂര്‍), ആസ്റ്റര്‍മിംസ് (കണ്ണൂര്‍), ജിംകെയര്‍ ആശു പത്രി (കണ്ണൂര്‍), സഹകരണ ആശുപത്രി (പയ്യന്നൂര്‍), മിഷന്‍ ആശുപത്രി (തലശേരി), അമല ആശുപത്രി (ഇരിട്ടി), രാജീവ്ഗാന്ധി ആശു പത്രി (ശ്രീകണ്ഠാപുരം) എന്നിവിടങ്ങളിലാണ് വാക്‌സിന്‍ ലഭിക്കുക.ആദ്യ ഡോസ് സ്വീകരിച്ച്‌ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ എടുത്തതിനു ശേഷവും കൈകള്‍ അണുവിമുക്തമാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും കൃത്യമായി പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha