മൂന്നാര്‍: അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി എക്സൈസിന്റെ പിടിയില്‍. ബീഹാര്‍ ദര്വ ഗംഗ സ്വദേശി മുഹമ്മദ് കൈസാണ് (44) അറസ്റ്റിലായത്. ഇടുക്കി എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടയാര്‍ റോഡിലെ തേവര് കോളനിയിലെ പ്രതി താമസിച്ചിരുന്ന വീട്ടില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങളായ പാന്‍പരാഗ്, ഗുഡ്ക, ഹാന്‍സ്, ഗണേശ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ആറ് മുതല്‍ 10 രൂപ വരെ വിലയുള്ള ഉത്പന്നങ്ങള്‍ ടൗണില്‍ ഇയാള്‍ നടത്തി വരുന്ന കമ്ബിളി വസ്ത്ര വില്‍പ്പന ശാലയില്‍ വച്ച് 80 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റു വന്നത്. ബ്ലംഗ്ലൂരില് നിന്ന് കമ്ബിളി വസ്ത്രങ്ങള്‍ എന്ന പേരില്‍ ട്രെയിനിലാണ് ഇവ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് ഇയാള്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ടൗണില്‍ കമ്ബിളി വ്യാപാരം നടത്തി വരികയാണ്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി. മറയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത്ത് കുമാര്‍, രഹസ്യാന്വേഷണ വിഭാഗം പ്രിവന്റീവ് ആഫീസര്‍ എസ്. ബാലസുബ്രമണ്യന്, പ്രിവന്റീവ് ആഫീസര്‍മാരായ സി.സി. സാഗര്‍, പി.ജി.രാധാകൃഷ്ണന് ,സി.ഇ.ഒമാരായ റോജന്‍ അഗസ്റ്റിന്, വിനീത്, സി.കെ.മനീഷ് മോന്, അഭിലാഷ്, വി.ആര്.ബിന്ദു മോള് എന്നിവരുടെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു