ഹരിപ്പാട്: പാടശേഖരങ്ങളില്‍ കൊയ്ത്ത് പുരോഗമിക്കുന്ന വേളയില്‍ അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും കര്‍ഷകരെ ദുരിതത്തിലാക്കി. പാടശേഖരത്ത് മൂട കൂട്ടിയിരുന്ന നെല്ല് വെള്ളത്തിലായി. കരിനിലത്തില്പെട്ട കരുവാറ്റ കൃഷിഭവന് പരിധിയിലെ 55 ഏക്കര്‍ വിസ്തൃതിയുള്ള വെള്ളൂക്കേരി പാടശേഖരത്തിലെ കൊയ്തെടുത്ത് മൂട കൂട്ടിയിരുന്ന നെല്ലാണ് വെള്ളക്കെട്ടില്‍ നശിച്ചത്.
അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടര്‍ന്ന് പാടശേഖരത്തില്‍ തളംകെട്ടി നില്ക്കുന്ന വെള്ളം മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വറ്റിക്കാനുള്ള ശ്രമത്തിലാണ് കര്ഷകര്ഇക്കുറി മികച്ച വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍, വേനല്‍മഴ സൃഷ്ടിച്ച ദുരിതം മൂലം ഏക്കറിന് ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരാഴ്ച മുമ്ബ് കൊയ്തെടുത്ത നെല്ലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പാടത്ത് കൂട്ടിയിട്ടിരുന്നത്.
സപ്ലൈേകായുടെ നെല്ലുസംഭരണ വിഭാഗം ചുമതലപ്പെടുത്തിയ മില്ലുകാര്‍ നേരേത്തതന്നെ നെല്ലു സംഭരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതിനാല്‍ ഇത് നടന്നില്ല. കര്‍ഷകര്‍ കരിനില വികസന ഏജന്‍സി വൈസ് ചെയര്മാെന്റയും പഞ്ചായത്ത് പ്രസിഡന്റിെന്റയും ശ്രദ്ധയില്‍ വിഷയം എത്തിച്ചതിനെത്തുടര്‍ന്ന് ഉടന്‍ സംഭരണം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ഉന്നത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്ന് പുറക്കാട് കരിനില വികസന ഏജന്‍സി വൈസ് ചെയര്മാന് പി. സുരേന്ദ്രന് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു