നിരോധിച്ച് നിയമം പാസാക്കിയാലും നേരത്തെ കൈവശമുള്ളവര്‍ക്ക് ഇത് മരവിപ്പിക്കുകയോ മറ്റ് അടിയന്തര നടപടികള്‍ സ്വീകരിക്കാനോ ചെയ്യാന്‍ ആറ് മാസം ഇളവ് നല്‍കും.
രാജ്യത്ത് 80 ലക്ഷത്തോളം പേര്‍ ഇതിനകം ക്രിപ്റ്റോകറന്സികളില് നിക്ഷേപമിറക്കിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. 140 കോടി ഡോളര്‍ മൂല്യം വരും ഇവരുടെ നിക്ഷേപത്തിന്. ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ 30 ഇരട്ടി ഇടപാടുകള്‍ നടന്നതായും റോയിേട്ടഴ്സ് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇടപാടുകാരിലൊരാളായ യൂനോകോയിന്‍ മാത്രം 20,000 പുതിയ ഇടപാടുകാരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ച് ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കലാണ് സര്‍ക്കാര്‍ നയമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയിരുന്നു. ഒരു ബിറ്റ്കോയിന് 60,000 ഡോളര്‍ വരെയാണ് മൂല്യം ഉയര്‍ന്നത്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് ഉള്‍പെടെ മുന്‍നിര വ്യവസായികള്‍ പരസ്യമായി ഇവയില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു മൂല്യകുതിപ്പ്.
അതേ സമയം, ക്രിപ്റ്റോകറന്‍സികള്‍ക്ക് എല്ലാ വാതിലുകളും കൊട്ടിയടക്കില്ലെന്ന് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ശനിയാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു