കൊട്ടിയൂര്‍: കൊട്ടിയൂര്‍ പന്നിയാംമലയിലെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി. കേളകം എസ്എച്ച്ഒ എ.വിപിന്‍ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിയാംമലയിലെ തൈപ്പറമ്ബില്‍ വിശ്വ(60)ന്റെ വീട്ടില്‍നിന്ന് പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.
അഞ്ചു കിലോഗ്രാം സള്‍ഫര്‍, മൂന്ന് കിലോഗ്രാം അലുമിനിയം പൗഡര്‍, ഏഴു കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 25 ഓലപ്പടകം തുടങ്ങിയവയാണ് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.ഇവ വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ചനിലയിലായിരുന്നു.
പരിശോധനയ്ക്ക് എത്തും മുമ്ബേ പ്രതി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസെടുത്തു.
പ്രതിക്കെതിരേ ഇതിനുമുമ്ബും സ്ഫോടകവസ്തുക്കള്‍ അനധികൃതമായി കൈവശം വച്ചതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കണ്ണൂര്‍ റൂറല്‍ ബോംബ് സ്ക്വാഡ് വിദഗ്ധരായ എസ്ഐ പി.എന്‍.അജിത്കുമാര്‍, സിപിഒ സി.കെ.രഞ്ജിത്ത്, കേളകം എസ്ഐ എം.കെ.കൃഷ്ണന്, ജോളി ജോസഫ്, പി.ലിബിന്, എഎസ്ഐ രാജീവന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു