മാവേലിക്കര: വിവാഹ വീടിന് സമീപം റോഡില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്ബലം മറ്റം വടക്ക് പനച്ചിത്തറയില്‍ രഞ്ജിത് (33) മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ പയ്യന്നൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലം കുണ്ടറ കടപ്പാക്കട ഗീതു ഭവനത്തില്‍ വിനീതിനെയാണ് (കാക്ക വിനോദ്-22) പയ്യന്നൂര്‍ തായിനേരി തുളുവന്നൂര് പുഴക്കരയിലെ ഷെഡില്‍ നിന്നും പൊലീസ് പിടികൂടിയത്.സംഭവത്തിനു ശേഷം മുങ്ങിയ വിനീത് പയ്യന്നൂരിലെത്തി മത്സ്യത്തൊഴിലാളിയായി ഒളിവില്‍ കഴിയുന്നുണ്ടെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്.ജോസിന് ലഭിച്ച രഹസ്യ സൂചനയാണ് അറസ്റ്റിന് ഇടയാക്കിയത്. പയ്യന്നൂര്‍ സി.ഐ എം.സി.പ്രമോദ്, എസ്.ഐ കെ.ടി.ബിജിത്ത്, എ.എസ്.ഐ അബ്ദുള്‍ റൗഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുരളി, ഷെമീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി മാവേലിക്കര പൊലീസിനു കൈമാറിയത്.
കഴിഞ്ഞ 26ന് രാത്രിയില്‍ വലിയപെരുമ്ബുഴ കോഴിപ്പാലത്തിന് സമീപമായിരുന്നു സംഘട്ടനം. ജോലി സംബന്ധമായി കൊല്ലം പടപ്പാക്കരയില് താമസിക്കുന്ന മറ്റം വടക്ക് ഹൈ വ്യൂ വീട്ടില്‍ നെല്‍സന്റെ മകന്റെ വിവാഹ സത്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘര്‍ഷം. വിവാഹ വീടിന്റെ മുന്‍വശത്ത് കൂടിയുള്ള റോഡില്‍ വിവാഹ വീട്ടിലെത്തിയവര്‍ കൂട്ടംകൂടി നിന്നു മാര്‍ഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടു നാട്ടുകാരുമായുണ്ടായ വാക്കുതര്‍ക്കാണ് സംഘട്ടനത്തില്‍ കലാശിച്ചത്. നാട്ടുകാരനായ യുവാവിനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചതായി പൊലീസ് പറയുന്നു. തലയ്ക്കു പരിക്കേറ്റു ആലപ്പുഴ മെഡി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രഞ്ജിത് 30ന് മരിച്ചു. മൊത്തം 10 പ്രതികളുള്ള കേസില്‍ 6 പേര് പിടിയിലായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു