വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൂച്ചാക്കല്‍ പൊലീസ്. വിവാഹ ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ പാണാവള്ളി സ്വദേശിയെ കാണാനില്ലെന്നാണ് പരാതി. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈകില്‍ വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രക്ഷിക്കണമെന്നും ലോക്ഡാണെന്നും അറിയിച്ച് അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു