അത്യാവശ്യകാര്യത്തിന് ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനവുമായി വെളിയിലിറങ്ങിയാല്‍ കേസും കോടതിയും പിഴയുമൊക്കെയായി സാധാരണക്കാരെ കേരള പൊലീസ് വലയ്ക്കും. പിന്‍സീറ്റ് യാത്രികന് പോലും ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എയായ വി.കെ. പ്രശാന്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാഹന റാലിയില്‍, യുവതികളടക്കമുള്ള നിരവധി പേരാണ് ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിച്ചത്. എം.എല്‍.എ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യാന്‍ സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിന്നാലെയായിരുന്നു പാര്‍ട്ടിയുടെ കൊടിയും, വീശി മുദ്രവാക്യവും വിളിച്ചുള്ള നിയമവിരുദ്ധമായ ഈ യാത്ര.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു