പ്രസംഗമൊന്നും നടത്താതെ അമിത് ഷായുടെ കഞ്ചിക്കോട് റോഡ് ഷോ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കഞ്ചിക്കോട് (പാലക്കാട്): അണികള്‍ക്ക് ആവേശം വിതറിയെങ്കിലും പ്രസംഗമൊന്നും നടത്താതെ, അഭിവാദ്യം മാത്രം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. പൊരിവെയിലിനെ പോലും വകെവക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കഞ്ചിക്കോട്ട് അമിത് ഷായെ വരവേല്‍ക്കാന്‍ എത്തിയത്. സംസ്ഥാനത്തെ അദ്ദേഹത്തിെന്‍റ പ്രചാരണ പര്യടനത്തിെന്‍റ സമാപനമായിരുന്നു ബുധനാഴ്ച വൈകീട്ട് കഞ്ചിക്കോട് നടന്ന റോഡ്ഷോ.

തീരുമാനിച്ച സമയത്തിനും അരമണിക്കൂര്‍ വൈകിയാണ് ബെമ്ല്‍ ഹെലിപാഡില്‍ അമിത് ഷാ ഹെലികോപ്ടര്‍ ഇറങ്ങിയത്.കൊ ല്ലം ചാത്തന്നൂരില്‍നിന്നും വൈകീട്ട് 4.40ഒാടെ ബെമ്ല്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അമിത് ഷാ 5.05നാണ് റോഡ് ഷോ ആരംഭിക്കുന്ന പുതുശ്ശേരി സെന്‍ട്രലിലെത്തിയത്. എസ്കോര്‍ട്ട് വാഹനങ്ങളുെട അകമ്ബടിയോടെയാണ് ബുള്ളറ്റ് പ്രൂഫ് കാറില്‍ റോഡ് ഷോ ആരംഭിക്കുന്ന പുതുശ്ശേരി സെന്‍ട്രലിലേക്ക് എത്തിയത്. വാഹനവ്യൂഹം കണ്ടതോടെ അമിത് ഷാ കീ ജയ് വിളികള്‍ വാനില്‍ മുഴങ്ങി. 

പ്രവര്‍ത്തകര്‍ അഭിവാദ്യപ്രകടനവുമായി ചുറ്റും കൂടുന്നതിനിടെ, പൊലീസ് ഒരുക്കിയ സുരക്ഷ വലയത്തിലൂടെ അദ്ദേഹം പ്രത്യേകം അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലേക്ക്. വാഹനത്തെ പൊതിഞ്ഞ് തോക്കേന്തിയ സുരക്ഷ ഭടന്മാര്‍. പൂക്കാവടിയുടേയും വാദ്യമേളങ്ങളുടേയും അകടമ്ബടിയോടെയായിരുന്നു പ്രയാണം. ജനങ്ങളുടെ തള്ളിക്കയറ്റം തടയാന്‍ പൊലീസ് കയര്‍കെട്ടി നിയന്ത്രിച്ചിരുന്നു.

എന്‍.ഡി.എയുടെ പാലക്കാട്, മലമ്ബുഴ മണ്ഡലം സ്ഥാനാര്‍ഥികളായ ഡോ. ഇ. ശ്രീധരന്‍, സി. കൃഷ്ണകുമാര്‍ എന്നിവരും ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡന്‍റ് ഇ. കൃഷ്ണദാസും തുറന്ന വാഹനത്തില്‍ അമിത് ഷാക്ക് ഒപ്പമുണ്ടായിരുന്നു. മുദ്രാവാക്യം മുഴക്കിയും കൊടികള്‍ വീശിയും പിന്നാലെ നൂറുകണക്കിന് പ്രവര്‍ത്തകരും. കൈകൂപ്പിയും കൈകള്‍ വീശിയും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പ്രയാണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha