ബംഗളൂരു: ബഹിരാകാശ മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍.എസ്.ഐ.എല്‍).
ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സ്വകാര്യ മേഖലക്ക് അവസരമൊരുക്കുന്നതിനായി രൂപവത്കരിച്ച പൊതുമേഖല സ്ഥാപനമാണ് എന്‍.എസ്.ഐ.എല്‍. സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് എന്‍.എസ്.ഐ.എല്‍ വിപുലീകരണത്തിനൊരുങ്ങുന്നത്.2019 മാര്‍ച്ച് ആറിന് നിലവില്‍വന്ന പൊതുമേഖല കമ്ബനി ഐ.എസ്.ആര്.ഒയുടെ വിദൂര സംവേദന ഉപഗ്രഹങ്ങളും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹിരാകാശ വകുപ്പുമായി ചര്‍ച്ച നടത്തിവരുകയാണ്.
അടുത്ത വര്‍ഷം മുതല്‍ ഒാരോ വര്‍ഷവും 2,000 കോടി നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അഞ്ചുവര്‍ഷം ഇത് തുടരുമെന്നും ഈ കാലയളവിലേക്കായി 300ഒാളം മാനവവിഭവശേഷി ആവശ്യമാണെന്നും ന്യൂ സ്പേയ്സ് ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ജി. നാരായണന്,എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാധാകൃഷ്ണന് ദുരൈരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒാഹരിയിലൂടെയും വായ്പയിലൂടെയുമായിരിക്കും പണം കണ്ടെത്തുക. 2021-22 ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 700 കോടിയാണ് എന്‍.എസ്.ഐ.എല്ലിനായി വകയിരുത്തിയിട്ടുള്ളത്. നാലോളം വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിെന്റ കരാര്‍ ഇതിനോടകം എന്‍.എസ്.ഐ.എല്ലിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം സ്വകാര്യ മേഖലയിലെ വിക്ഷേപണങ്ങള്‍ക്കും നേതൃത്വം നല്‍കും.
എന്‍.എസ്.ഐ.എല്ലുമായി കരാറിലുള്ള സ്വകാര്യ കമ്ബനികള്‍ക്കായി ഐ.എസ്.ആര്.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് വിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. ടാറ്റ സ്കൈയുടെ ഡി.ടി.എച്ച് സേവനങ്ങള്‍ക്കായി ഏരിയന്സ്പേയ്സിെന്റ റോക്കറ്റില്‍ ഐ.എസ്.ആര്.ഒയുടെ ജിസാറ്റ്-24 ഈ വര്‍ഷം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, കോവിഡ് പ്രതിസന്ധിക്കുശേഷം ഈ വര്‍ഷം കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്.ഒ ലക്ഷ്യമിടുന്നത്. ഗഗന്യാന് ദൗത്യത്തിലെ ആളില്ലാത്ത പരീക്ഷണ വിക്ഷേപണം ഉള്‍പ്പെടെ ഏഴോളം വിക്ഷേപണമായിരിക്കും ഈ വര്‍ഷമുണ്ടാകുക. കൂടാതെ മൂന്നു ഭൗമ നിരീക്ഷണ ഉപഗ്രഹം, വിദൂര സംവേദന ഉപഗ്രഹം, വാണിജ്യ വിക്ഷേപണം, ഗതിനിയന്ത്രണ ഉപഗ്രഹം എന്നിവയായിരിക്കും വിക്ഷേപിക്കുക.
ആറു വിക്ഷേപണങ്ങള്ക്കുശേഷം ഡിസംബറിലായിരിക്കും ഗഗന്യാെന്റ പരീക്ഷണ വിക്ഷേപണം. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ-എല്‍- ഒന്നിെന്റ വിക്ഷേപണം ഈ വര്‍ഷമുണ്ടാകില്ല.
സൂര്യനിലേക്കുള്ള വിക്ഷേപണത്തിന് അനുയോജ്യമായ സമയം (ലോഞ്ച് വിന്‍ഡോ) അടുത്തവര്‍ഷം മാത്രമെ ലഭിക്കുകയുള്ളുവെന്നതിനാലാണ് വിക്ഷേപണം മാറ്റിവെച്ചതെന്നും ഈ വര്‍ഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്യാന് ദൗത്യത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. ശിവന് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു