ശ്രീകണ്ഠപുരം: ഏരുവേശി വലിയ അരീക്കമല കോളനിയിൽ ഇരിക്കൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സജി കുറ്റിയാനിമറ്റത്തിെൻറ സ്വീകരണപരിപാടി.
സ്ഥാനാർഥിയുടെ വാഹനത്തിന് തൊട്ടുമുന്നിലെത്തിയ വാഹനത്തിൽ നിന്നിറങ്ങിയയാളെ നാട്ടുകാർ പൂമാലയിട്ട് സ്വീകരിച്ചു. പൂമാല ഊരിമാറ്റി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ''ഞാൻ സ്ഥാനാർഥിയല്ല. സ്ഥാനാർഥി പിന്നാലെവരുന്നുണ്ട്'. പിന്നെ കൂട്ടച്ചിരി. അബദ്ധം മറന്ന് സ്ഥാനാർഥിക്ക് മാലയിട്ട് സ്വീകരണം.
ഇരിക്കൂറിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ സജി കുറ്റിയാനിമറ്റത്തിെൻറയും സഹോദരൻ ബിജുവിെൻറയും ജീവിതത്തിൽ ഇത്തരം തമാശകൾ പുതുമയല്ല. വെള്ളവസ്ത്രമണിഞ്ഞ് സജിയും ബിജുവും ഒരുമിച്ചുവരുമ്പോൾ അടുത്തയാളുകൾക്കു പോലും തിരിച്ചറിയാൻ പ്രയാസം. െതരഞ്ഞെടുപ്പ് കഴിയുംവരെ ഇനി വെള്ളവസ്ത്രം ഉപയോഗിക്കുന്നില്ലെന്ന് തമാശയായി ബിജുവിെൻറ കമൻറ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു