ടൂറിസം മേഖലയില്‍ കനത്ത കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കി. ദുബായിയെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് മൂന്നു ഘട്ടമായുള്ള നടപടികളും കോവിഡ് പ്രതിരോധ ചട്ടവും ആദ്യമായി പ്രഖ്യാപിച്ച നഗരം ദുബായാണ്.
ഇതിന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ല്യുടിടിസി) സേഫ് ട്രാവല്‍ മുദ്രയും ദുബായ്ക്കു ലഭിച്ചിരുന്നു. ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ദുബായ് ഇക്കണോമി എന്നിവയുമായി ചേര്‍ന്നാണ് നടപടികള്‍ സ്വീകരിക്കുന്നത്. കോവിഡ് ചട്ട ലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. കോവിഡ് ചട്ടങ്ങള്‍ പാലിക്കാതിരുന്നതിന് രണ്ടു മാസത്തിനിടെ 47 ടൂറിസം സ്ഥാപനങ്ങള്‍ പൂട്ടിയതായും 274 ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു