കീഴ്മാട്: കണ്ടെയ്നര്‍ ലോറിക്കകത്ത് കൊണ്ടുവരുകയായിരുന്ന ഫ്രിഡ്ജുകള്‍ കത്തിനശിച്ചു. ആലുവ-പെരുമ്ബാവൂര്‍ റോഡില്‍ ചാലക്കല്‍ ദാറുസ്സലാം സ്കൂളിന് സമീപം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
മുംബൈയില്‍നിന്ന് ചാലക്കലുള്ള ഹെയര്‍ കമ്ബനിയുടെ ഗോഡൗണിലേക്ക് പുതിയ ഫ്രിഡ്ജുകളുമായി വരുകയായിരുന്നു കണ്ടെയ്നര്‍ ലോറി. ഓട്ടത്തിനിടയില്‍ ലോറിയില്‍നിന്ന് പുക പുറത്തേക്ക് വന്നതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തീപിടിച്ചതറിയുന്നത്. ഉടന്‍ ആലുവ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.എട്ടോളം ഫ്രിഡ്ജുകള്‍ക്ക് തീ പിടിച്ചിട്ടുണ്ട്.
ഇവയടക്കം മുഴുവന്‍ ഫ്രിഡ്ജുകളും പിന്നീട് ഗോഡൗണില്‍ ഇറക്കി. തീപിടിത്തകാരണം വ്യക്തമല്ലെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. കെണ്ടയ്നറിനകത്ത് വായുസഞ്ചാരമില്ല. ഫ്രിഡ്ജുകള്‍ പൊതിഞ്ഞിരുന്ന പെട്ടികള്‍ക്ക് തീപിടിച്ചതാണെന്നാണ് കരുതുന്നത്. അസി. സ്റ്റേഷന് ഓഫിസര്‍ ഡി. അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ എ.പി. സുരേഷ്, സിനോജ്, ഷെരീഫ്, കിരണ്‍, സുനില്‍, അനൂപ്, പോള്‍സണ്‍, രാഹുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തെതുടര്‍ന്ന് ആലുവ-പെരുമ്ബാവൂര്‍ റൂട്ടില്‍ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു