ഇരിട്ടി: ആറളം ഫാമിലെ മാതൃകാ പച്ചക്കറി ക്ലസ്റ്ററിന്റെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. 150 നേന്ത്രവാഴകളും തെങ്ങും പച്ചക്കറിയുമാണ് നശിപ്പിച്ചത്. ആനയും പന്നിയും പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ച സോളാര്‍ വേലി തകര്‍ത്താണ് ആനക്കൂട്ടം എത്തിയത്. നാലുമാസം പ്രായമായ വാഴകളാണ് നശിപ്പിച്ചത്. ആദിവാസി കുടുംബങ്ങള്‍ മാത്രം അടങ്ങിയ മാതൃകാ പച്ചക്കറി ക്ലസ്റ്ററില്‍ പത്ത് സത്രീകളും എട്ടു പുരുഷന്മാരും അടങ്ങിയ സംഘമാണ് കൃഷി നടത്തുന്നത്. വിവിധ കുടുംബങ്ങള്‍ക്കായി പതിച്ചു നല്കിയ ഭുമി ആള്‍ത്താമസമില്ലാതെ കാടുകയറിയതിനെ തുടര്‍ന്ന് വെട്ടിത്തെളിച്ച് കൃഷിയിറക്കുകയായിരുന്നു.ആദ്യവര്‍ഷം തന്നെ മൂന്ന് ഏക്കറില്‍ ജൈവ രീതിയില്‍ നടത്തിയ കൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു. സംസ്ഥാനതലത്തില്‍ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള രണ്ടാം സമ്മാനവും തേടിയെത്തിയതോടെ പ്രദേശവാസികള്‍ ആഹ്ലാദത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം കാട്ടുപന്നി ശല്യം ഉണ്ടായതോടെ കൃഷിയിടത്തിന് ചുറ്റും ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സൗരോര്‍ജ വേലി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കൃഷിയിടത്തിന് സമീപം ആനയെ കണ്ടതോടെ കര്‍ഷകര്‍ അര്‍ധരാത്രി 12വരെ പടക്കം പൊട്ടിച്ചും പാത്രങ്ങള്‍ കൊട്ടി ശബ്ദമു ണ്ടാക്കിയും കൃഷിയിടത്തില്‍ തന്നെ ഇരുന്നു. വനത്തിലേക്ക് കടന്നുകാണുമെന്ന പ്രതീക്ഷയില്‍ വീടുകളിലേക്ക് മടങ്ങിയവര്‍ പുലര്‍ച്ചെ രണ്ടോടെ തെങ്ങ് ചവിട്ടി വീഴ്ത്തുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആപ്പോഴേക്കും വാഴകള്‍ നശിപ്പിച്ചിരുന്നു.
സണ്ണി ജോസഫ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ, ആറളം കൃഷി ഓഫീസര്‍ കെ.ആര് കോകില, കൃഷി അസിസ്റ്റന്റ് സി.കെ.സുമേഷ് എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു