കറുകച്ചാല്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനു ജനപ്രതിനിധികള്‍ എത്തുന്പോഴെങ്കിലും തങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്ന അപേക്ഷയുമായി ഒരുകൂട്ടം പ്രദേശവാസികള്‍. കറുകച്ചാല്‍ ബംഗ്ലാംകുന്നിലെ സാധാരണക്കാരായ ജനങ്ങളാണ് ഓരോ തെരഞ്ഞെടുപ്പിലും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്. കൂലിപ്പണിക്കാരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ് ബംഗ്ലാംകുന്ന് ഭാഗത്ത് ഏറെയും.എല്ലാ വര്‍ഷവും നാല്, അഞ്ച് മാസത്തോളം കുടിവെള്ളം വില കൊടുത്ത് വാങ്ങുകയാണ് ഇവിടെയുള്ളവര്‍. 1000 ലിറ്റര്‍ വെള്ളത്തിന് 750 രൂപ കൊടുക്കണം.ആഴ്ചതോറും മൂന്നും നാലും ലോഡ് വെള്ളം വാങ്ങിയാണ് പലരും ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ കന്നാസുകളിലും മറ്റും വെള്ളം നിറച്ച് ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമെത്തിച്ചാണ് ഉപയോഗിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് പഞ്ചായത്ത് ഒരു കുഴല്‍കിണര്‍ നിര്‍മിച്ചെങ്കിലും ഇതില്‍ വെള്ളമില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. മുപ്പതോളം കുടുംബങ്ങള്‍ ഒരു വീട്ടിലെ കിണറ്റില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. 30 വര്‍ഷം മുന്‍പ് കോളനി കേന്ദ്രീകരിച്ച് ഒരു കുടിവെള്ള പദ്ധതി…
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു