നിറഞ്ഞ പുഞ്ചിരിയാണ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ.ടി. ജലീലിെന്റ സവിശേഷത. വയോജനങ്ങളോട് വാത്സല്യം പ്രകടിപ്പിച്ചും കുട്ടികളെ താലോലിച്ചുമെല്ലാം അദ്ദേഹം പ്രചാരണത്തില്‍ മുന്നേറുന്നു. ഞായറാഴ്ച തീരദേശ മേഖലയിലാണ് രണ്ടാംഘട്ട പര്യടനം നടത്തിയത്.
രാവിലെ പുറത്തൂര്‍ ഗോമുഖത്ത് നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് ബൈക്കുകളുടെ അകമ്ബടിയോടെ തുറന്ന ജീപ്പില്‍ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. കടന്നുപോകുന്ന വഴിയില്‍ വോട്ടര്‍മാരെ കൈവീശി കാണിച്ചും ചിലപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങിയുമെല്ലാം വോട്ടഭ്യര്ഥനമംഗലം പഞ്ചായത്തിലെ ഇസ്മയില്‍ നഗര്‍, തെക്കെ കൂട്ടായി, മൂന്നാംകുറ്റി, ഫിഷറീസ് കോളനി, ആശാന്‍പടി എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.
എല്ലായിടത്തും കൊന്നപ്പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ എതിരേല്ക്കുന്നത്. നടപ്പാക്കിയ വികസന പദ്ധതികള്‍ ഒരോന്നും അക്കമിട്ട് നിരത്തിയാണ് സ്വീകരണ കേന്ദ്രങ്ങളിലെ ഡോ. ജലീലിെന്റ സംസാരം. ഉച്ചക്ക് ശേഷം പുറത്തൂര്‍ കയര്‍ സൊസൈറ്റിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പാലംപടി, ഉണ്ടപടി മിച്ചഭൂമി, മുല്ലവളപ്പ് എന്നിവിടങ്ങളിലെ സ്വീകരണശേഷം മഠത്തില്‍പടിയില്‍ സമാപിച്ചു.
ഞാന്‍ ഫിറോസ് കുന്നംപറമ്ബിലാണ്...
ഫേസ്ബുക്ക് ലൈവിലെ പതിവ് സംഭാഷണം പോലെ 'ഞാന്‍ ഫിറോസ് കുന്നംപറമ്ബിലാണ്' എന്ന് അഭിസംബോധനം ചെയ്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി മിക്ക വേദികളിലും പ്രസംഗം ആരംഭിക്കുന്നത്. ഞായറാഴ്ച എടപ്പാള്‍ പഞ്ചായത്തിലെ വലിയ പാലത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഗായകന് എടപ്പാള്‍ ബാപ്പു, നാട്ടുവൈദ്യന് വേലു വൈദ്യര് എന്നിവരെ സന്ദര്‍ശിച്ച ശേഷം ശബരിമല മുന്‍ മാളികപ്പുറം മേല്‍ശാന്തി പി.എം. മനോജ് എമ്ബ്രാന്തിരിയുടെ പൊല്പ്പാക്കരയിലെ വീട്ടില്‍ എത്തി അനുഗ്രഹം വാങ്ങി.
പെരുമ്ബറമ്ബ് മേഖലയിലെ രോഗബാധിതരായ ആളുകളെ സന്ദര്‍ശിച്ചു. ഉച്ചക്ക് ശേഷം വെങ്ങിനിക്കര, വൈദ്യര്‍മൂല പൂക്കരത്തറ, അയിലക്കാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. എം.എല്‍.എ ആയാല്‍ കിട്ടുന്ന ശമ്ബളം അര്‍ബുദ രോഗികള്‍ക്കായി മാറ്റിവെക്കുമെന്ന് കുടുംബയോഗത്തില്‍ പറഞ്ഞു. അയിലക്കാട്ട് മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
കോലത്താണ് പര്യടനം സമാപിച്ചത്. കുടുംബയോഗങ്ങളില്‍ ഡി.സി.സി പ്രസിഡന്റ് ആര്യാടന് ഷൗക്കത്തിെന്റ സാന്നിധ്യവുമുണ്ടായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി രമേശ്, എസ്.ഡി.പി.ഐ ടിക്കറ്റില്‍ മത്സരിക്കുന്ന ഹസന് ചിയ്യാനൂര്‍ എന്നിവരും മണ്ഡലത്തിലെ വിവിധ മേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു