വെള്ളാരംകുന്ന് (കുമളി): പെരുന്തേനീച്ചയുടെ ഒരു കൂട് എവിടെങ്കിലും ഇരിക്കുന്നതു കണ്ടാല്‍ തന്നെ ആളുകള്‍ക്ക് ആശങ്കയാണ്. പ്രത്യേകിച്ചു ജനവാസ കേന്ദ്രങ്ങളില്‍. തേന്‍കൂടിനു പക്ഷികള്‍ കൊത്തുകയോ കുട്ടികള്‍ കല്ലെറിയുകയോ ഒക്കെ ചെയ്താല്‍ തേനീച്ച ഇളകി കണ്ണില്‍ കാണുന്നവരെയൊക്കെ കുത്തിനിരത്തും. മാരകമായ കൂട്ട കുത്തേറ്റാല്‍ ജീവന്‍വരെ പോകാന്‍ മറ്റൊന്നും വേണ്ട.
ഒരു പെരുന്തേനീച്ച കൂടു പോലും ജനത്തെ ആശങ്കപ്പെടുത്തുന്പോള് ഒരു മരത്തില്‍ ഒന്നും രണ്ടുമല്ല 63 കൂട് ഇടംപിടിച്ചാലോ? ഇടുക്കി കുമളി വെള്ളാരംകുന്ന് നടൂപ്പറന്പില് തങ്കച്ചന്റെ പുരയിടത്തില്‍ ചെന്നാല്‍ ഈ കാഴ്ചകാണാം.63 ഭീമന് പെരുന്തേനീച്ച കൂടുകളാണ് മരത്തിന്റെ വിവിധ ശിഖരങ്ങളിലായി തൂങ്ങിക്കിടക്കുന്നത്. അതിലേക്കു നോക്കുന്പോള്‍ തന്നെ നമുക്കു നെഞ്ചിടിക്കാന്‍ തുടങ്ങും. പലര്‍ക്കും ഈ മരത്തിനു സമീപത്തേക്കു പോകാന്‍ പോലും ഇപ്പോള്‍ ഭയമാണ്.
ഒന്നോ രണ്ടോ കൂടുകളായിരുന്നെങ്കില് ആരെയെങ്കിലും വിളിച്ചു നീക്കം ചെയ്യുകയോ മറ്റോ ചെയ്യാമായിരുന്നു. 63 കൂടുകള്‍ തോരണം പോലെ തൂങ്ങിക്കിടക്കുന്പോള് എന്തു ചെയ്യാന്‍ കഴിയുമെന്ന ആശങ്കയിലാണ് തങ്കച്ചനും കുടുംബവും.
ഈ കുടുംബം മാത്രമല്ല അയല്‍വാസികള്‍ ഒക്കെയും ആശങ്കയിലാണ് കഴിയുന്നത്. പുരയിടത്തിലെ കൃഷിപ്പണികള്‍ പോലും സമാധാനത്തോടെ നിന്നു ചെയ്യാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. ഈ പ്രശ്നം പരിഹരിക്കാന്‍ വനംവകുപ്പോ ബന്ധപ്പെട്ടവരോ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും വലുതും അക്രമണ സ്വഭാവമുള്ളവയുമാണ് പെരുന്തേനീച്ചകള്‍.
ഇന്ത്യയില്‍ കൂടുതലായി തേനും മെഴുകും ലഭിക്കുന്നതു പെരുന്തേനീച്ചയില്‍ നിന്നാണ്. വനാന്തരങ്ങളിലും മറ്റുമാണ് സ്ഥിരവാസമെങ്കിലും തേനും പൂമ്ബൊടിയും കിട്ടുമെങ്കില്മനുഷ്യവാസമുള്ള സ്ഥലങ്ങളിലും ഇവ കൂടുകൂട്ടും.. ഒരു മീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റ അടയാണ് ഒരു കൂട്ടില്‍. ഇങ്ങനെ 63 അടകളാണ് തങ്കച്ചന്റെ പുരയിടത്തിലെ മരത്തിലുള്ളത്.
ശല്യപ്പെടുത്തുന്നുവെന്നു തോന്നിയാല്‍ ആളുകളെ കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. പുക ഉപയോഗിച്ചു ഈച്ചകളെ അകറ്റിയ ശേഷമാണ് പലരും പെരുന്തേനീച്ച കൂടുകളിലെ തേന്‍ എടുക്കുന്നതും ഇവയെ ഒഴിപ്പിക്കുന്നതും. എന്നാല്‍ 63 കൂടുതല്‍ ഒരു മരത്തില്‍ തന്നെ തൂങ്ങുന്പോള് എന്തു ചെയ്യുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു