കോതമംഗലം: കൈവരിയില്ലാത്ത റോഡരികിലെ താഴ്ചയിലേക്ക് പതിച്ച കോട്ടപ്പടി സ്വദേശിക്ക് ദാരുണാന്ത്യം. ജോലി സ്ഥലത്തിനടുത്താണ് കോട്ടപ്പടി സ്വദേശിയായ തടി പണിക്കാരന്‍ വാവേലി ചിരട്ടക്കല്‍ രാജപ്പന്‍(52) രണമടഞ്ഞത്.
തടിപ്പണിക്കാരനായ രാജപ്പന്‍ ഞായറാഴ്‌ച്ച രാത്രി കൊല്ലം തെന്മലയിലേക്ക് ലോറിയില്‍ പെരുമ്ബാവൂരില്‍ മകളുടെ വീട്ടില്‍ നിന്നും ജോലിക്കായി പോയതാണ്. തെന്മലയിലെത്തിയപ്പോള്‍ ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി. രാജപ്പന്‍ ചായ കുടിക്കുന്നില്ലെന്ന് പറഞ്ഞു ലോറിയില്‍ തന്നെ ഇരുന്നു.ചായ കുടിച്ചു ഡ്രൈവര്‍ തിരികെ എത്തിയപ്പോള്‍ രാജപ്പന്‍ വണ്ടിയില്‍ ഇല്ല. അപ്പോള്‍ സമയം പുലര്‍ച്ചെ 4 മണി ആയിട്ടുണ്ടാവും .രാജപ്പന്‍ പണി സ്ഥലത്തേക്ക് നടന്നു പോയി കാണും എന്ന വിശ്വാസത്തില്‍ ഡ്രൈവര്‍ വണ്ടിയുമെടുത്ത് പണി നടക്കുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു.
അവിടെയും ആള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് തെന്മലയിലെ പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലിസ് സഹായത്തോടെ അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്‌ച്ച വൈകിട്ടോടെ തെന്മലയില്‍ റോഡരുകില്‍ കൈവരി പോയ ഭാഗത്ത് 50 അടി താഴ്ചയില്‍ ആള്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവിടെ ഇതിനകം നാലിലേറെ പേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. പാതയരുകിലെ കൈവരി പോയത് ശ്രദ്ധയില്‍പ്പെട്ടാത്തതാണ് ഇതിനൊരു കാരണമായി പറയുന്നത്.
തെന്മലയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള പാരപ്പിള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു സംസ്‌കാരം നടത്തി. ഭാര്യ -മിനി. മക്കള്‍ - നീതു ,നീനു ,മീനു ,ജിനു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു