ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എന്‍ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട്. ഭക്ഷ്യമാലിന്യം സാമ്ബത്തികമായും സാമൂഹികമായും വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും (931 മെട്രിക് ടണ്‍) വീടുകള്‍, സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ പാഴാക്കുന്നു. ഇതില്‍ വീടുകളിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷ്യമാലിന്യം. വരുമാനം കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ട്.
ഇന്ത്യയില്‍ 50 കിലോഗ്രമാണ് പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്ന ഭക്ഷണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു