ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ട്രെയിന്‍ പിന്നോട്ട് ഓടിയത് 35 കിലോമീറ്റര്‍. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്കു പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസാണു സാങ്കേതികപ്രശ്നത്തെത്തുടര്‍ന്ന് പിന്നോട്ടോടിയത്. ഡല്‍ഹിയില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഖതിമയിലാണു ട്രെയിന്‍ നിര്‍ത്താനായത്.ട്രാക്കില്‍ നിന്നിരുന്ന മൃഗത്തെ ഇടിക്കാതിരിക്കാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ ബ്രേക്ക് ചെയ്തു നിര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം എന്‍ജിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നിലേക്ക് ഓടുകയുമായിരുന്നു. പാളം തെറ്റുകയോ യാത്രക്കാര്‍ക്കു പരിക്കേല്‍ക്കുകയോ ഉണ്ടായില്ല. ഖതിമയില്‍ ട്രെയിന്‍ നിര്‍ത്തിയശേഷം യാത്രക്കാരെ ബസില്‍ തനക്പുരിലേക്കു കൊണ്ടുപോയി. ട്രെയിന്‍ പിന്നോട്ട് ഓടിയത് എന്തുകൊണ്ടാണെന്നു പരിശോധിക്കാന്‍ യുപിയിലെ പിലിഭിത്തില്‍നിന്നുള്ള സാങ്കേതികവിദഗ്ധര്‍ ഖതിമയിലെത്തിയിട്ടുണ്ട്. ട്രെയിന്‍ പിന്നോട്ട് ഓടിയ സംഭവത്തില്‍ ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തതായി നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു