ബുധനാഴ്ച വൈകിട്ട് ട്രെയിന്‍ തനക്പുരിലെത്തുന്നതിനു മുമ്ബായി പാളത്തില്‍ കയറിയ പശുവിനെ രക്ഷിക്കാനായി ബ്രേക്കിട്ട് നിറുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.കയറ്റമുള്ള ഭാഗമായിരുന്നതിനാല്‍ ട്രെയിന്‍ പൊടുന്നനെ പിന്നിലേക്ക് പിലിഭിട്ട് ഭാഗത്തേക്ക് പായാന്‍ തുടങ്ങി. യാത്രക്കാര്‍ കൂട്ടനിലവിളിയായി. ബ്രേക്ക് സംവിധാനത്തിലെ വായു ചോര്‍ന്ന് പ്രഷര്‍ നഷ്ടപ്പെട്ടതോടെയാണ് ട്രെയിന്‍ നിറുത്താന്‍ കഴിയാതെ വന്നത്. രണ്ടു സ്റ്റേഷനുകളും പിന്നിട്ട് ഖാട്ടിമയ്ക്കു സമീപത്തെ ഗ്രാമപ്രദേശത്താണ് പാളത്തില്‍ മണ്ണിട്ട് ട്രെയിന്‍ തടയാന്‍ കഴിഞ്ഞത്. യാത്രക്കാരെ അവിടെനിന്ന് ബസുകളില്‍ തനക്പുരിലേക്ക് അയച്ചു. റെയില്‍വേ അധികൃതര്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.
ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു