കേളകം: സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കണമെന്ന മുന്‍ധാരണ നിലനില്‍ക്കെ വില നിര്‍ണയത്തില്‍ തീരുമാനമില്ലാത്തതിനാല്‍ ആറളം ഫാം ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത് 25 ടണ്ണോളം കശുവണ്ടി.
ഉല്പാദന സീസണ് തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും വില്പന നടക്കാത്തത് ഫാമിനെയും പ്രതിസന്ധിയിലാക്കുന്നു. ഫാമിലെ കശുവണ്ടി സര്‍ക്കാര്‍ ഏജന്‍സികളായ കാപെക്സിനും കശുവണ്ടി വികസന കോര്‍പറേഷനും നല്‍കാനാണ് മുന്‍കാലത്ത് ഉണ്ടാക്കിയ ധാരണ. ഇതുപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷവും മുന്‍കൂട്ടി വിലനിശ്ചയിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ എടുക്കുകയായിരുന്നു.വില നിര്‍ണയസമിതി കഴിഞ്ഞദിവസം യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുത്തിട്ടില്ല.
കാര്ഷികോല്പാദന കമീഷണര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍, കാപെക്സ് എം.ഡി, കശുവണ്ടി വികസന കോര്പറേഷന് എം.ഡി, കശുമാവ് വികസന ഏജന്‍സി ചെയര്മാന്, ഫാം എം.ഡി, ജില്ല കലക്ടര്‍ എന്നിവരുള്‍പ്പെട്ടതാണ് വിലനിര്‍ണയ സമിതി.
പൊതുവിപണിയിലെ വിലയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അണ്ടിപ്പരിപ്പിെന്റ ഡിമാന്‍ഡും മറ്റും പരിശോധിച്ചാണ് വിലനിര്‍ണയിക്കുന്നത്.കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ പൊതുമാര്‍ക്കറ്റില്‍ കിലോക്ക് 130 രൂപയുണ്ടായിരുന്നപ്പോള്‍ 101 രൂപയാണ് നിശ്ചയിച്ചത്. ഉല്പാദനത്തിെന്റ തുടക്കംമുതല്‍ ഒടുക്കംവരെ ഒരേ വില ലഭിക്കുമെന്നതാണ് ഇതിെന്റ ഗുണം.
മുന്‍വര്‍ഷം ഉല്പാദനത്തിെന്റ അവസാന സമയമായപ്പോഴേക്കും പൊതുവിപണിയില്‍ വില 80ലേക്ക് താഴ്ന്നിരുന്നു. ഇക്കുറി ഉല്പാദനത്തിെന്റ തുടക്കത്തില്‍ കിലോക്ക് 110 രൂപ പോലും ലഭിച്ചിട്ടില്ല. ഇപ്പോള്‍ കിലോക്ക് 95 രൂപക്കാണ് വില്പന നടക്കുന്നത്.
ഫാമിെന്റ വരുമാനത്തില്‍ മൂന്നിലൊന്നും കശുവണ്ടിയില്നിന്നാണ്. കഴിഞ്ഞവര്‍ഷം കാലാവസ്ഥ വ്യതിയാനം കാരണവും കോവിഡ് അടച്ചിടലിനെത്തുടര്ന്നും ദിവസങ്ങളോളം കശുവണ്ടി ശേഖരിക്കാന്‍ കഴിയാതിരുന്നിട്ടും 152 ടണ്‍ ലഭിച്ചിരുന്നു. ഇക്കുറി മികച്ച ഉല്‍പാദനമായതിനാല്‍ 200 ടണ്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു