കളമശ്ശേരി: ദേശീയപാതയോരത്തെ മൊെബെല്‍ ഷോപ്പിലെ പിന്‍വാതില്‍ തകര്‍ത്ത് കടയില്‍നിന്ന് 46 മെബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട റാന്നി വൈക്കം കരയില്‍ വിളയില്‍ ലക്ഷംവീട് കോളനിയില്‍ രാജേഷ് കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് ഇടപ്പള്ളി ടോളിലെ ഈസി സ്റ്റോറിലെ വിലയേറിയ 25 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്.
തൃക്കാക്കര അസി. കമീഷണര്‍ ശ്രീകുമാറിെന്റ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വര്‍ഷങ്ങളായി എറണാകുളത്ത് സൈന്‍ ബോര്‍ഡ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രാജേഷ് കുമാര്‍ രണ്ടുമാസം മുമ്ബ് ഈസി സ്റ്റോറില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ എത്തിയത്.
കഴിഞ്ഞ 20ന് പുലര്‍ച്ച ബൈക്കില്‍ സ്ഥലത്തെത്തി മൊബൈല്‍ ഷോപ്പിനോട് ചേര്‍ന്നുള്ള മരത്തിലൂടെ കടയുടെ മുകളിലെത്തി പിന്നിലെ വാതില്‍ വിജാഗിരി അറുത്തുമാറ്റി അകത്ത് കയറിയാണ് മോഷണം നടത്തിയത്. സി.സി ടി.വിയില്‍ പതിയാതിരിക്കാന്‍ പ്രതി ഹെല്‍മറ്റ് ധരിച്ചിരുെന്നന്ന് പൊലീസ് പറഞ്ഞു.
ആറ് മാസത്തിനിടെ ഷോപ്പിലെത്തിയവരെക്കുറിച്ച വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ആര്‍ഭാട ജീവിതത്തിനാണ് മോഷണമെന്നാണ് പ്രതി പറഞ്ഞതെന്നും െപാലീസ് പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു