മലപ്പുറം: ലോക്സഭയിലേക്കും രാജ്യസഭയിലേക്കും നിയമസഭയിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മൂന്ന് തവണ എംഎല്‍എമാര്‍ ആയവരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ലോക്സഭയിലേക്ക് അബ്ദുള്‍സമദ് സമദാനിയും രാജ്യസഭയിലേക്ക് പി.വി. അബ്ദുള്‍ വഹാബും ജനവിധി തേടും. നിയമസഭയിലേക്ക് 25 വര്‍ഷത്തിനുശേഷം വനിത സ്ഥാനാര്‍ഥിയെ ഉള്‍പെടുത്തി 25 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്.പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഉള്‍പ്പെട്ട മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകന് വി.ഇ. ഗഫൂറിന് കളമശേരി സീറ്റ് നല്കി. കോഴിക്കോട് സൗത്തില്‍നിന്നാണ് വനിത സ്ഥാനാര്‍ഥിയായ നൂര്‍ബിന റഷീദ് ജനവിധി തേടുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീര്‍ എന്നീവര്‍ക്ക് ഇത്തവണ മത്സരിക്കുന്നതിന് ലീഗ് ഇളവ് നല്കി. പുനലൂര്‍, ചടയമംഗലം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടിക:-
മഞ്ചേശ്വരം- എ.കെ.എം. അഷറഫ്
കാസര്‍ഗോഡ്- എന്‍.എ. നെല്ലിക്കുന്ന്
കൂത്തുപറമ്ബ് - പൊട്ടന്‍കണ്ടി അബ്ദുള്ള
അഴീക്കോട് - കെ.എം. ഷാജി
കുറ്റ്യാടി - പാറയ്ക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത് - അഡ്വ. നൂര്‍ബിന റഷീദ്
കുന്നമംഗലം - ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രന്)
തിരുവമ്ബാടി - സി.പി. ചെറിയമുഹമ്മദ്
മലപ്പുറം - പി. ഉബൈദുള്ള
ഏറനാട് - പി.കെ. ബഷീര്‍
മഞ്ചേരി - അഡ്വ യു.എ. ലത്തീഫ്
പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം
താനൂര്‍ - പി.കെ. ഫിറോസ്
കോട്ടയ്ക്കല്‍ - കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍
മങ്കട - മഞ്ഞളാംകുഴി അലി
വേങ്ങര - പി.കെ. കുഞ്ഞാലിക്കുട്ടി
തിരൂര്‍ - കുറുക്കോളി മൊയ്ദീന്
ഗുരുവായൂര്‍ - അഡ്വ. കെ.എന്‍.എ. ഖാദര്‍
മണ്ണാര്‍ക്കാട് - അഡ്വ. എന്‍. ഷംസുദ്ദീന്
തിരൂരങ്ങാടി - കെ.പി.എ. മജീദ്
കളമശേരി - അഡ്വ വി. ഇ. ഗഫൂര്‍
കൊടുവള്ളി - എം.കെ. മുനീര്‍
കോങ്ങാട് - യു.സി. രാമന്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു