വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും; യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍; എല്‍ഡിഎഫ് പ്രകടനപത്രിക

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ ഇടതുമുന്നണി നേതാക്കളാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

രണ്ട് ഭാഗമായിട്ടാണ് പ്രകടനപത്രിക. 50 ഇന പരിപാടികളാണ് ആദ്യഭാഗത്തുള്ളത്. 900 നിര്‍ദേശങ്ങളാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് തൊഴില്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണന. 40 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്താന്‍ പദ്ധതി, റബറിന്റെ തറവില 250 രൂപയാക്കും
ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500രൂപയാക്കും, 5 വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപം കൊണ്ടുവരും തുടങ്ങിയവയും പ്രകടനപത്രികയില്‍ പറയുന്നു.5 വര്‍ഷക്കാലം കേരളത്തിലെ ഇടതുമുന്നണി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ഇടതുമുന്നണിയുടെ കരുത്ത്. സംസ്ഥാനത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നല്ല അംഗീകാരം കിട്ടിയ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യാതൊരു തരത്തിലുള്ള അപവാദപ്രചരണങ്ങളോ വര്‍ഗീയ കൂട്ടുകെട്ടോ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷോളം വളരാന്‍ കഴിയുന്ന പ്രകടനപത്രികയാണ് തയ്യാറാക്കിയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാന വാഗ്ദാനങ്ങള്‍:

∙ ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്കു പെന്‍ഷന്‍ നല്‍കും.

∙ 60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടികള്‍ നടപ്പിലാക്കും. പ്രവാസി പുനരധിവാസത്തിനു മുന്‍ഗണന നല്‍കും.

∙ റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും.

∙ തീരദേശവികസനത്തിനു 5000 കോടിരൂപയുടെ പാക്കേജ് നടപ്പിലാക്കും. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. കടലാക്രമണം ചെറുക്കുന്നതിനടക്കം ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൊണ്ടുവരും

∙ വയോജികരുടെ പ്രശ്നങ്ങള്‍ക്കു പ്രധാന പരിഗണന നല്‍കും. അടുത്ത 5 വര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മിക്കും. ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കെല്ലാം വീട്.

∙ അഞ്ചുവര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരും. സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കും.

∙ സോഷ്യല്‍ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും.

∙ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി

∙ കാര്‍ഷിക മേഖലയില്‍ 50% വരുമാന വര്‍ധന ഉറപ്പുവരുത്തും

∙ ഓരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha