മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ ചവിട്ടി കൊലപ്പെടുത്തിയ സംഭവം; 24കാരനായ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ കോടതി: യുവാവിന് ശിക്ഷയൊരുക്കിയത് അര്‍ധ സഹോദരി നല്‍കിയ മൊഴി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നെയ്യാറ്റിന്‍കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനെ ജീവപര്യന്തം കഠിനതടവിനു വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. പെരുമ്ബഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലതയെ (44) കൊലപ്പെടുത്തിയ കേസിലാണ് 24കാരനായ മകനെ കഠിന തടവിന് ശിക്ഷിച്ചത്. മോനു എന്നു വിളിക്കുന്ന മണികണ്ഠനെ ആണ് നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്.

2018 ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മണികണ്ഠന്‍ യാതൊരു ദയയും ഇല്ലാതെ പെറ്റമ്മയെ ചവിട്ടി കൊന്നത്.മണികണ്ഠന്‍, ശ്രീലതയെ വീടിന്റെ മുന്നില്‍ തള്ളി വീഴ്‌ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടുകയും വടി ഉപയോഗിച്ച്‌ അടിക്കുകയും ചെയ്തതായി പ്രതിയുടെ അര്‍ധ സഹോദരി അന്നു പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതാണു നിര്‍ണായകമായത്. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു കോടതി കണ്ടെത്തി.

ശ്രീലത രണ്ടു തവണ വിവാഹിതയായിട്ടുണ്ട്. ഇതില്‍ ആദ്യ ഭര്‍ത്താവ് വിക്ടറിലുള്ള മകനാണ് മണികണ്ഠന്‍. ശ്രീലതയെ മര്‍ദിക്കുന്നതു കണ്ട രണ്ടാം ഭര്‍ത്താവ് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രതി കിണറ്റില്‍ നിന്നു വെള്ളം കോരുന്ന ഇരുമ്ബ് ബക്കറ്റും വടിയും ഉപയോഗിച്ച്‌ ആക്രമിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha