ദില്ലി: രാജ്യത്തെ ഇന്ധനവില വര്‍ധനവിനിടെ താല്‍ക്കാലിക ആശ്വാസമായി വില കുറയുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് പെട്രോള്‍- ഡീസല്‍ വില കുറച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞിട്ടുള്ളത്. തുടര്‍ച്ചയായി ഇന്ധന വില കൂടുന്ന പ്രവണത വര്‍ധിക്കുന്നതിനിടെയാണ് വില കുറച്ചിട്ടുള്ളത്. ഫെബ്രുവരി ആദ്യം മുതല്‍ അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് വില കുറഞ്ഞിട്ടുള്ളത്.
സര്‍ക്കാരിന് എന്‍എസ്‌എസുമായി ഒരു പ്രശ്നവുമില്ല; തുടര്‍ച്ചയായ വിമര്‍ശനം സംശയകരമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം പെട്രോള്‍ വില ദില്ലിയില്‍ ലിറ്ററിന് 91.17 രൂപയില്‍ നിന്ന് 90.99 രൂപയായി കുറച്ചിട്ടുണ്ട്. ദില്ലിയില്‍ ലിറ്ററിന് 81.30 രൂപയ്ക്കാണ് ഡീസല്‍ ഇപ്പോള്‍ വരുന്നത്. നേരത്തെ ഇത് 81.47 രൂപയായിരുന്നു. നികുതിയിളവ് വന്നതോടെ രാജ്യത്തുടനീളം നിരക്കുകള്‍ കുറച്ചിട്ടുണ്ട്ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ധനവില കുറയുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92 രൂപ 87 പൈസയിലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം ഡീസലിന് 87 രൂപ 35 പൈസയാണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 86 പൈസയാണ്. കോഴിക്കോട് പെട്രോളിന്റെ വില 91 രൂപ 24 പൈസയിലേക്ക് എത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്നത്തെ വില പരിഷ്കരണത്തോടെ ദില്ലിയിലെ പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് 90.99 രൂപയിലാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ഡീസല്‍ 81.30 രൂപയ്ക്കും വില്‍ക്കുന്നു. മുംബൈയില്‍ ഇപ്പോള്‍ പെട്രോള്‍ വില 97.40 രൂപയും ഡീസലിന് 88.42 രൂപയുമാണ് വില.
രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം പെട്രോളിന്റെ വില 100 രൂപ കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറില്‍ 101.65 രൂപയായി കുറഞ്ഞു, അതേസമയം ഡീസല്‍ ലിറ്ററിന് 93.60 രൂപയ്ക്ക് ലഭ്യമാണ്. മധ്യപ്രദേശിലെ അനുപൂരില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.78 രൂപയുമാണ് പുതിയ വില.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു