കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടി ച്ച സംഭവം നിരവധിയാണ്. ജാക്ക്സ്പോട്ടിന്റെ ഭാഗ്യ നമ്പറുകൾ ഒത്തുവന്നിട്ടും പണം കിട്ടിയില്ലെങ്കിലെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ? ഹെർട്ട്ഫോർഡ്ഷയറിലെ പത്തൊൻപതുകാരി യായ റേച്ചൽ കെന്നഡിയും ഇരുപത്തൊന്നുകാര നായ ലിയാം മക്രോഹനുമാണ് ഈ നിർഭാഗ്യ ദമ്പതികൾ.
ജാൿപോട്ടിന്റെ നമ്പറുകൾ സെറ്റ് ചെയ്തുവച്ച് ഓട്ടോമാറ്റിക്കായി പണം അടച്ച് വാങ്ങുന്ന ഒരു ആപ്പാണ് റേച്ചൽ ഉപയോഗിച്ചിരുന്നത്.ജാസ്പോ ട്ട് അടിച്ചെന്ന മെസേജ് ആപ്പിൽ എത്തിയതോടെ റേച്ചൽ സ്വപ്ന ലോകത്ത് എത്തി. കാറും വീടുമെ ല്ലാം സ്വപ്നം കണ്ടു.
ജാക്പോട്ട് അടിച്ചത് ക്ലെയിം ചെയ്യാൻ സെന്ററി ലേക്ക് വിളിച്ച റേച്ചലിനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന അറിയിപ്പായിരുന്നു. ജാക്ക്സ്പോട്ടി ന്റെ നമ്പർ എല്ലാം കൃത്യമാണ്, പക്ഷെ ലോട്ടറി പ് ണം അടച്ച് റേച്ചൽ വാങ്ങിയിരുന്നില്ലത്രേ. ആപ്പി ന്റെ വാലറ്റിൽ ആവശ്യത്തിന് പണമില്ലാത്തതാ ണ് വിനയായത്. ഒറ്റ നിമിഷംകൊണ്ട് എല്ലാ സ്വപ്നങ്ങളും തകർന്നു. ഇനി എത്ര രൂപയുടെ ജാ സ്പോട്ട് സമ്മാനമാണ് ദമ്പതികൾക്ക് നഷ്ടപ്പെട്ട തെന്ന് അറിയേണ്ടേ? ഏകദേശം 1860 കോടി രൂപ!
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു