ഭോപാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും പ്രതിയുടെയും കൈകള്‍ കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ച് റോഡിലൂടെ നടത്തിച്ച് ഗ്രാമീണര്‍. ആദിവാസി ഭൂരിപക്ഷ മേഖലയായ അലിരാജ്പുര്‍ ജില്ലയിലാണ് സംഭവം.
ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പെണ്‍കുട്ടിയെയും പ്രതിയെയും കയറില്‍ കെട്ടിയിട്ട് അടിക്കുകയും വഴിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. സംഭവത്തെ തുടര്‍ന്ന് ബലാത്സംഗ പ്രതിയെയും ഗ്രാമവാസികളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.സമീപ ഗ്രാമത്തിലെ 21കാരനായ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി 16കാരി തുറന്നുപറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബന്ധുക്കള്‍ യുവാവിനെയും തന്നെയും മര്‍ദ്ദിക്കുകയും കൈകള്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
16കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സബ് ഡിവിഷനല്‍ ഓഫിസര്‍ ദിലീപ് സിങ് ബില്‍വാല്‍ പറഞ്ഞു. 'പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 21കാരനെതിരെയാണ് ഒരു കേസ്. പെണ്‍കുട്ടിയെയും യുവാവിനെയും മര്‍ദിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച ഗ്രാമവാസികള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് മറ്റൊരു കേസ്' -ദിലീപ് സിങ് ബില്‍വാല്‍ പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു