തേഞ്ഞിപ്പലം: തെരഞ്ഞടുപ്പ് കാലത്തെ പരിശോധനക്കിടെ 14 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായി. കുഴല്‍പ്പണം ബൈക്കിലെ പെട്രോള്‍ ടാങ്കില്‍ രഹസ്യ അറയിലാക്കി കടത്താന്‍ ശ്രമിക്കവെ വേങ്ങര സ്വദേശിയായ പുല്ലമ്ബലം റാഷിദാണ് പിടിയിലായത്. മലപ്പുറം
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ദേശീയപാത ഇടിമുഴിക്കലില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. 14,18500 രൂപയാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ബൈക്കില്‍ പെട്രോള്‍ ടാങ്കിനുള്ളില്‍ തയ്യാറാക്കിയ രഹസ്യ അറയില്‍ ഒളിച്ചായിരുന്നു ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചത്.
കുന്ദമംഗലത്ത് നിന്ന് കൊണ്ടുപോവുകയായിരുന്ന പണം ഗള്‍ഫിലുള്ള ഒരാള്‍ക്ക് വേണ്ടി വേങ്ങരയിലെത്തിക്കാനായിരുന്ന നീക്കമെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.തെരഞ്ഞടുപ്പ് സാഹചര്യത്തില്‍ പണം കടത്തിയ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അനേ്വഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. തേഞ്ഞിപ്പലം സി.ഐ അഷ്‌റഫിന്റെ നേതൃത്വത്തില്‍ എസ്.ഐ ലാലുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു