മൊസാംബിക് പ്രവിശ്യയായ കാബോ ഡെല്‍ഗഡോയില്‍ 11 വയസ്സിന് താഴെയുള്ള കുട്ടികളെ തീവ്രവാദികള്‍ ശിരഛേദം ചെയ്യുന്നുവെന്ന് സേവ് ദി ചില്‍ഡ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബോ ഡെല്‍ഗഡോയിലെ സംഘര്‍ഷവും ചുഴലിക്കാറ്റും മൂലം പാലായനം ചെയ്യേണ്ടിവന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ഏറ്റെടുത്ത സംഘടനയാണ് സേവ് ദി ചില്‍ഡ്രന്‍.
കൊലപാതകം, പ്രിയപ്പെട്ടവരുടെ നഷ്ടം എന്നിവയാല്‍ ദുഃഖമനുഭവിക്കുന്ന നാടുകടത്തപ്പെട്ട കുടുംബങ്ങളോട് ഏജന്‍സി അടുത്തിടെ സംസാരിച്ചു. മറ്റ് കുട്ടികളോടൊപ്പം ഒളിച്ചിരിക്കുമ്ബോള്‍ തന്റെ 12 വയസ്സുള്ള മകനെ ഈ രീതിയില്‍ കൊല്ലുന്നത് കണ്ടുവെന്ന് അതില്‍ ഒരു അമ്മ സേവ് ദി ചില്‍ഡ്രന്‍സിനോട് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു