കോഴിക്കോട്: കോര്‍പറേഷെന്റ കല്ലുത്താന്‍കടവ് കോളനി ഫ്ലാറ്റില്‍ താമസിക്കുന്ന 10 കുടുംബങ്ങള്‍ക്ക് മാസങ്ങളായിട്ടും വൈദ്യുതി കണക്ഷന് ലഭ്യമായില്ല.
കോര്‍പറേഷെന്റ നടക്കാവ് കോളനിയില്‍നിന്ന് ഒഴിപ്പിച്ച് ഇവിടെ താമസിപ്പിച്ച 12ല്‍ 10 വീട്ടുകാര്‍ക്കാണ് കണക്ഷന് ലഭിക്കാത്തത്. കോര്‍പറേഷനിലെ ശുചീകരണ വിഭാഗം െതാഴിലാളികളുെട കുടുംബങ്ങളാണിത്.
ഫ്ലാറ്റിെന്റ ആറ്, ഏഴ് നിലകളിലായാണ് ഇവരുെട വീടുകള്‍. വൈദ്യുതിയില്ലാത്തതോെട രാത്രിസമയത്ത് വെളിച്ചത്തിന് പലരും മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുകയാണ്.ടി.വിയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികളുെട ഓണ്‍ലൈന്‍ പഠനവും അവതാളത്തിലാണെന്ന് കുടുംബങ്ങള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് െചയ്യാന്പോലും മറ്റു നിലകളിലുള്ള വീട്ടുകാരെ ആശ്രയിക്കുകയാണ്.
ഫ്ലാറ്റുകള്‍ക്ക് മാസം 3500 രൂപ േതാതില്‍ ഇവരുടെ ശമ്ബളത്തില്‍നിന്ന് കോര്പറേഷന് പിടിക്കുന്നുണ്ട്. കൊടുംചൂടില്‍ പകല്‍ സമയത്ത് വീടുകളില്‍ നില്ക്കാന്പോലും കഴിയാതെ വെന്തുരുകുകയാണ് ചെറിയ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍.
വീടുകളുടെ വയറിങ് ജോലികളൊക്കെ നേരേത്ത പൂര്‍ത്തിയായതാണ്. വൈദ്യുതി ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങള്‍ മേയര്‍ ഡോ. ബീന ഫിലിപ്പിനും സെക്രട്ടറി ബിനിക്കും നിവേദനം നല്കിയിരുന്നുെവങ്കിലും ഒരു മാസമായിട്ടും പരിഹാരമുണ്ടായിട്ടില്ല.
വീണ്ടും അന്വേഷിച്ചപ്പോള്‍ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നീണ്ടുപോവുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോെട വോട്ട് തേടിയെത്തുന്നവര്‍ക്കു മുന്നില്‍ ഈ കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലാത്തതിെന്റ വിഷമങ്ങളാണ് പങ്കുെവക്കാനുള്ളത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടപെടുന്നവര്‍ക്കാണ് വോട്ട് നല്‍കുകയെന്ന് ഇവരില്‍ ചിലരെല്ലാം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു