ന്യൂഡല്‍ഹി: കര്‍ഷകരുടെ ദേശീയ പാത ഉപരോധം നേരിടാന്‍ സിംഗു അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഡല്‍ഹി പോലീസ്. കൂടുതല്‍ അര്‍ധ സൈനികരെ പ്രദേശത്ത് വിന്യസിച്ചു. കൂടാതെ അഞ്ചിടങ്ങളില്‍ കൂടി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
ആറാം തീയതിയിലെ പ്രക്ഷോഭത്തില്‍ രാജ്യത്തെ എല്ലാ ദേശീയ പാതകളും സ്തംഭിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഗതാഗതം തടസപ്പെടുത്താതിരിക്കാനാണ് നടപടിയെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. സിംഗുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് നടക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു