കണ്ണൂര്‍: സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ വന്നു പോകുന്ന നഗരഹൃദയത്തിലെ ശ്രീ നാരായണ പാര്‍ക്കില്‍ പോക്സോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കെയര്‍ ടേക്കറായി നിയമിച്ചത് വിവാദമായി.
ഇതേ തുടര്ന്ന്പോക്സോ കേസിലെ പ്രതിക്ക് പാര്‍ക്കില്‍ കെയര്‍ടേക്കറായി നിയമനം നല്‍കിയത് റദ്ദാക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ സെക്രട്ടറിക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.ഇതനുസരിച്ച് സെക്രട്ടറി ശനിയാഴ്ച്ച വൈകുന്നേരം തന്നെ ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും യു.ഡി.എഫിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പോക്സോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് ശ്രീ നാരായണ പാര്‍ക്ക് കെയര്‍ടേക്കര്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയത്.യുഡിഎഫിലെ ഒരു കൗണ്‍സിലറുടെ ശിപാര്‍ശയോടെയാണ് ഇയാള്‍ക്ക് നിയമനം നല്‍കിയത്.
കണ്ണൂര്പള്ളിയാംമൂല സ്വദേശിയായ പ്രഷീലിനെയാണ് ശ്രീനാരായണ പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ കെയര്‍ടേക്കറായി നിയമിച്ചത്.
2016 ജൂണ്‍ ഒന്‍പതിന് ജില്ലാ ആശുപത്രി പരിസരത്തുവച്ച് പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായി റിമാന്‍ഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളും കുട്ടികളുമടക്കമെത്തുന്ന പാര്‍ക്കില്‍ ഇത്തരമൊരാളെ നിയമിച്ചത് കോര്‍പറേഷന്റെ ഭാഗത്തുനിന്നുമുള്ള വന്‍ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു