പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്‍റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്‍റ് ഉദ്ഘാടനമുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. ബിജെപി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് അമ്പലമേട് വിഎച്ച്എസ്ഇ സ്കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചെന്നൈയിൽ നിന്നും വിമാനമാര്‍ഗം എത്തുന്ന പ്രധാനമന്ത്രി വിവിധ പൊതുപരിപാടികൾക്കായി രണ്ടു മണിക്കൂറാകും കേരളത്തില്‍ ചെലവഴിക്കുക. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ബി.ജെ.പി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്‍റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്‍റ് ഉദ്ഘാടനമുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. ബിജെപി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് അമ്പലമേട് വിഎച്ച്എസ്ഇ സ്കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചെന്നൈയിൽ നിന്നും വിമാനമാര്‍ഗം എത്തുന്ന പ്രധാനമന്ത്രി വിവിധ പൊതുപരിപാടികൾക്കായി രണ്ടു മണിക്കൂറാകും കേരളത്തില്‍ ചെലവഴിക്കുക. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ബി.ജെ.പി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു