സംസ്ഥാന സർക്കാറിന്റെ കെഫോൺ അടുത്തയാഴ്ചയെത്തും.സംസ്ഥാനത്തെ ഏഴു ജില്ലകളിലെ സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം. എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ കെഫോൺ എത്തുക. ഇതുവരെയും 7500 കിലോമീറ്ററിൽ ഒപ്റ്റിൿ ഫൈബർ കേബ്ൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈയോടെ സംസ്ഥാനത്തെ 5700 സർക്കാർ ഓഫീസുകളിലും കണക്ടിവിറ്റിയാകും. സംസ്ഥാനത്താകെയുള്ള മുപ്പതിനായിരം ഓഫീസുകളെ ഒന്നാംഘട്ടത്തിൽ ബന്ധിപ്പിക്കും. തുടർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, അക്ഷയ സെന്റർ പോലുള്ളവയെയും ഭാഗമാക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ദാരിദ്ര്യരേഖയ്ക്കു തഴെയുള്ള ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ ലഭ്യമാക്കും. കെഫോൺ പദ്ധതിയുടെ ആകെ ചെലവ് 1531 കോടി രൂപയാണ്. ഇതിൽ എഴുപതു ശതമാനം തുകയും കിഫ്‌ബിയിൽ നിന്നാണ്.
സംസ്ഥാന സർക്കാറിന്റെ കെഫോൺ അടുത്തയാഴ്ചയെത്തും.സംസ്ഥാനത്തെ ഏഴു ജില്ലകളിലെ സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം. എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ കെഫോൺ എത്തുക. ഇതുവരെയും 7500 കിലോമീറ്ററിൽ ഒപ്റ്റിൿ ഫൈബർ കേബ്ൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈയോടെ സംസ്ഥാനത്തെ 5700 സർക്കാർ ഓഫീസുകളിലും കണക്ടിവിറ്റിയാകും. സംസ്ഥാനത്താകെയുള്ള മുപ്പതിനായിരം ഓഫീസുകളെ ഒന്നാംഘട്ടത്തിൽ ബന്ധിപ്പിക്കും. തുടർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, അക്ഷയ സെന്റർ പോലുള്ളവയെയും ഭാഗമാക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ദാരിദ്ര്യരേഖയ്ക്കു തഴെയുള്ള ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ ലഭ്യമാക്കും. കെഫോൺ പദ്ധതിയുടെ ആകെ ചെലവ് 1531 കോടി രൂപയാണ്. ഇതിൽ എഴുപതു ശതമാനം തുകയും കിഫ്‌ബിയിൽ നിന്നാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു