മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 35 മരണം
ബസിലുണ്ടായിരുന്നത് 54 യാത്രക്കാര്‍; രക്ഷപ്പെടുത്താനായത് 7 പേരെ
ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 35 പേര്‍ മരിച്ചു. ബസില്‍ 50ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. സിദ്ധിയില്‍ നിന്നും സാത്‌നയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. റാംപുര്‍ നായ്കിന്‍ മേഖലയില്‍ രാവിലെ 7.30നായിരുന്നു അപകടം.
ഏഴ് പേരെ രക്ഷപ്പെടുത്താനായി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബസില്‍ അമിതമായി ആളെ കയറ്റിയിരുന്നുവെന്ന് പോലീസ് പറയുന്നു. 32 സീറ്റുള്ള ബസില്‍ 54 പേര്‍ ഉണ്ടായിരുന്നു.
ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ഡ്രൈവര്‍ ച്ചുയിയ വാലി മേഖലയിലൂടെ ബസ് തിരിച്ചുവിടുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് കനാലിലേക്ക് മറിഞ്ഞു. ഉടന്‍തന്നെ എസ്.ഡി.ആര്‍.എഫ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്രെയിന്റെ സഹായത്തോടെ ബസ് കനാലില്‍ നിന്ന് ഉയര്‍ത്തി. ബന്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് കനാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുത്തുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ പരിപാടികള്‍ റദ്ദാക്കി. രണ്ട് മന്ത്രിമാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മരിച്ചരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. അപകടത്തില്‍പെട്ടവര്‍ക്ക് എല്ലാ സഹായവും സര്‍്ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച തൂത്തുക്കുടിയിലുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരണമടഞ്ഞിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. മിനി കാര്‍ഗോ വാഹനം നിയന്ത്രണംവിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെല്ലാം തൊഴിലാളി സ്ത്രീകളാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു